ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വെസ്റ്റ് നൈൽ വൈറസുകളാണ് വെസ്റ്റ് നൈൽ പനിയുടെ രോഗകാരി. ക്യൂലക്‌സ് പിപ്പിയന്‍സ് കൊതുകുകളാണ് പ്രധാനമായും രോഗം പടർത്തുന്നത്. 1937ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് വെസ്റ്റ് നൈൽ രോഗബാധ ആദ്യമായി സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കും പടർന്നു. ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ആദ്യമായി ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വെസ്റ്റ് നൈൽ വൈറസ് പടരുന്നതെങ്ങനെ


രോഗബാധിതരായ പക്ഷികളിൽ നിന്ന് കൊതുകുകളിലേക്കും കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പകരും. ജീവനുള്ള പക്ഷികളില്‍ നിന്നാണോ ചത്തവയില്‍ നിന്നാണോ വൈറസ് പകരുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വളരെ അപൂർവമായി മാത്രമേ ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാറുള്ളൂ.


വെസ്റ്റ് നൈൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ


പനി, തലവേദന, ക്ഷീണം, ശരീരവേദന, ഓക്കാനം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കടുത്ത തലവേദന, അതിശക്തമായ പനി, ബോധക്ഷയം, പക്ഷാഘാതം എന്നിവയുണ്ടാകും. മരണം സംഭവിക്കാൻ സാധ്യതയുള്ളതാണ് ഈ രോഗാവസ്ഥയെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. വൈറസ് ബാധിച്ച 150 പേരിൽ ഒരാൾക്ക് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയുണ്ടാകും. ഏത് പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, 50 വയസിന് മുകളിലുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.


ALSO READ: West Nile Fever: വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം; മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്


പ്രതിരോധ മാർഗങ്ങൾ


കൊതുവലയ്ക്കുള്ളിൽ മാത്രം ഉറങ്ങാൻ ശ്രദ്ധിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
കൊതുക് വളരുന്നതിന് സഹായകമാകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുക
ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക
രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടുക



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.