വില്ലുപുരം:  തമിഴ്നാട്ടിലെ വില്ലുപുരത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ജയശ്രീയെ ചുട്ടുകൊന്നു.  സംഭവത്തിൽ  രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.  ഇരുവരും അണ്ണാ ഡിഎംകെ നേതാവാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടിയുടെ അച്ഛനും പ്രതികളും തമ്മിൽ കുടുംബ പ്രശ്നമുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യമാണ് ഈ കൃത്യം ചെയ്യാനിടയാക്കിയതെന്നുമാണ് പ്രാഥമിക നിഗമനം.  


ഇന്നലെ രാവിലെയാണ് ഇരുവരും പെൺകുട്ടിയുടെ വീട്ടിലെത്തുകയും അവളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തത്.  ഈ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.  ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. 


Also read: റെയില്‍വേ ടിക്കറ്റുകള്‍ വൈകിട്ട് നാല് മുതല്‍, ബുക്കിംഗ് IRCTC വഴി മാത്രം; അറിയേണ്ടതെല്ലാം....


കുട്ടിയുടെ പിതാവിന് വീടിന് മുന്നിൽ ചെറിയ ഒരു കടയുണ്ടായിരുന്നുവെന്നും കട തുറന്ന് സാധനം നൽകാത്തതിനാലാണ് പെൺകുട്ടിയെ തീകൊളുത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.  


Also read: പലഹാരങ്ങൾ മുസ്ലീങ്ങൾ ഉണ്ടാക്കിയതല്ലെന്ന് പരസ്യം, ഒടുവിൽ..


എന്നാൽ ഈ പ്രതികൾ എട്ടു വർഷം മുൻപ്  പെൺകുട്ടിയുടെ പിതൃ സഹോദരനെ ആക്രമിച്ച കേസിലും കുറ്റവാളികളായിരുന്നു.   ഈ കേസിലെ പ്രതികൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതിലുള്ള വൈരാഗ്യമാണോ ഇതെന്നും പൊലീസിന് സംശയമുണ്ട്.  


മരിക്കുന്നതിന് മുൻപ് രണ്ടു പ്രതികളും തന്റെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീ കത്തിച്ചുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.  പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.