Air India: Tata ഏറ്റെടുത്തത്തിനുശേഷവും എയര്‍ ഇന്ത്യയുടെ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാവുന്നില്ല. കാരണം അടുത്തിടെ നടന്ന സംഭവങ്ങള്‍ അതാണ് തെളിയിയ്ക്കുന്നത്. വിമാനത്തില്‍ യാത്രക്കാര്‍ അതിക്രമം കാട്ടിയ സംഭവങ്ങള്‍ അടുത്തിടെ പലതവണ എയര്‍ ഇന്ത്യയില്‍ സംഭവിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Murder: ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, പിതൃസഹോദരി അറസ്റ്റിൽ...


എന്നാല്‍, ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്ന പരാതി എയര്‍ ഇന്ത്യാ പൈലറ്റിനെതിരെയാണ്. ഫെബ്രുവരി 27 ന് എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തന്‍റെ പെണ്‍സുഹൃത്തിന് കോക്പിറ്റില്‍ "സൗകര്യങ്ങള്‍" ഒരുക്കിയ പൈലറ്റിനെതിരെയാണ് കാബിന്‍ ക്രൂ അംഗങ്ങള്‍ പരാതി നല്‍കിയിരിയ്ക്കുന്നത്. സംഭവത്തില്‍ ഡി.ജി.സി.എയ്ക്ക് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണം ആരംഭിച്ചു. വിഷയം ഗൗരവമായി എടുത്ത് എയർലൈൻസും അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.


Also Read:  Delhi Saket Court Firing: ഡൽഹി സാകേത് കോടതി പരിസരത്ത് വെടിവയ്പ്പ്, ഒരു യുവതിയ്ക്ക് പരിക്ക്, അഭിഭാഷക വേഷത്തില്‍  അക്രമി 


ഒരു എയർ ഹോസ്റ്റസ് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എയർ ഇന്ത്യ ഫ്‌ളൈറ്റ് എഐ-915-ന്‍റെ പൈലറ്റ് തന്‍റെ വനിതാ സുഹൃത്തിന് കോക്‌പിറ്റിൽ 'സുഖകരമായ സ്വീകരണമുറി' പോലെയുള്ള ഒരു അനുഭവം സൃഷ്ടിക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നാണ് പരാതി...


തന്‍റെ പരാതിയില്‍ എയർഹോസ്റ്റസ് പറയുന്നതിങ്ങനെ... 


മിസ് ( .....) നുവേണ്ടി ബങ്കിൽ നിന്ന് തലയിണകൾ കൊണ്ടുവരാൻ ആദ്യം ക്യാപ്റ്റൻ തന്നോട് ആവശ്യപ്പെട്ടു. കോക്ക്പിറ്റ് സ്വാഗതാർഹവും ഊഷ്മളവും സുഖപ്രദവുമാകണമെന്ന് പൈലറ്റ് മുന്‍പേ പറഞ്ഞിരുന്നു. കൂടാതെ, അവര്‍ക്കായി പ്രത്യേക പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഓർഡർ ചെയ്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഈ അവസരത്തില്‍ കോക്പിറ്റിൽ മദ്യം വിളമ്പുന്നത് അനുവദനീയമല്ല എന്ന് താന്‍ പറഞ്ഞതായി എയർ ഹോസ്റ്റസിന്‍റെ പരാതിയിൽ പറയുന്നു. ഇത് കേട്ട് പൈലറ്റ് ദേഷ്യപ്പെട്ടതായും ശേഷം അയാളുടെ സ്വഭാവം ആകെ മാറിയെന്നും അയാള്‍ വളരെ പ്രകോപിതനാവുകയും പരുഷമായി പെരുമാറുകയും ഒരു വേലക്കാരിയോട് എന്നപോലെ പെരുമാറാൻ തുടങ്ങിയതായും എയർ ഹോസ്റ്റസ്  പരാതിയില്‍ പറയുന്നു.


കൂടാതെ, വിമാനം പുറപ്പെടുന്നതിന് മുന്‍പേ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞാണ് വിമാനത്തിലെ രണ്ടു പൈലറ്റുമാരും എത്തിച്ചേര്‍ന്നത് എന്നും യാത്രക്കാര്‍ക്കൊപ്പമാണ് അവരും വിമാനത്തിനുള്ളില്‍ പ്രവേശിച്ചതെന്നും ഡി.ജി.സി.എയ്ക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. 


എന്താണ് സിവില്‍ ഏവിയേഷന്‍ നിയമങ്ങള്‍ പറയുന്നത് ? 


DGCA CAR (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ - സിവിൽ ഏവിയേഷൻ റെഗുലേഷൻസ്), എയർ ഇന്ത്യ ഓപ്പറേഷൻസ് മാനുവൽ എന്നിവ പ്രകാരം പ്രീഫ്ലൈറ്റ് BA ടെസ്റ്റ് (നിയമപ്രകാരം നടപ്പിലാക്കിയിരിക്കുന്നത്) നടത്തിയ അംഗീകൃത വ്യക്തികൾക്ക് മാത്രമേ കോക്ക്പിറ്റിൽ പ്രവേശിക്കാനും ഇരിക്കാനും കഴിയൂ.  


ഫെബ്രുവരി 27 ന് നടന്ന സംഭവത്തില്‍ മാര്‍ച്ച് 3 ന് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ എയര്‍ ഇന്ത്യ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കിയെന്നാണ് വിവരം. അതേസമയം, വിഷയത്തില്‍ എയര്‍ ഇന്ത്യ വക്താവ് ഇതുവരെ  പ്രതികരിച്ചിട്ടില്ല.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.