ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ വൻ ട്രെയിൻ ദുരന്തത്തിന് കാരണമായത് ലോക്കോ പൈലറ്റ് ക്രിക്കറ്റ് മാച്ച് കണ്ടുകൊണ്ടിരുന്നതാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡ്യൂട്ടിക്കിടെ ലോകോ പൈലറ്റും അസിസ്റ്റന്റും മൊബൈലിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. റെയിൽവേ അപകടങ്ങൾ കുറയ്ക്കുന്നതിന് വേണ്ടി സ്വീകരിച്ച പുതിയ സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 2023 ഒക്ടോബർ 29ന് ആണ് 14 പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തം ഉണ്ടായത്. രണ്ടു ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം.  അന്നേ ദിവസം ഒക്ടോബർ 29ന് ഏകദിന ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. ട്രെയിൻ സർവീസ് നടക്കുന്ന സമയത്ത് ബന്ധപ്പെട്ടവർക്ക് പൂർണ്ണ ഉത്തരവാദിത്തം ചെലുത്തുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാനും സാധിക്കുന്ന തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി.


ALSO READ: മോദി വാരണാസിയിൽ, തൃശൂരിൽ സുരേഷ് ​ഗോപി, പത്തനംതിട്ടയിൽ പി.സി ജോർജ് ഇല്ല; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി


2023 ഒക്ടോബർ 29ന് വൈശ്യന​ഗരം ജില്ലയിലാണ് അപകടം നടന്നത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. 50 പേർക്കാണ് അപകടത്തിൽ  പരുക്കേറ്റത്.  റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന്  18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.