New Delhi: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെയും ബിആർഎസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി മെയ് 7 വരെ നീട്ടി. കഴിഞ്ഞ മാസം അറസ്റ്റിലായ ഇരുവരും അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്  
 
വീഡിയോ കോൺഫറൻസിംഗ് വഴി ഇരുവരെയും ചൊവ്വാഴ്ച ബെഞ്ചിന് മുമ്പാകെ ഹാജരാക്കിയിരുന്നു. റൂസ് അവന്യൂ കോടതി പ്രത്യേക ജഡ്ജി (പിസി ആക്ട്) കാവേരി ബവേജ അദ്ധ്യക്ഷയായ ബെഞ്ചാണ് വാദം കേട്ടത്.  ബവേജ,  കേജ്‌രിവാളിന്‍റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടുകയും മെയ് 7 ന് വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.


അതേസമയം, ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് വീഡിയോ കോള്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേജ്‌രിവാള്‍ നല്‍കിയ ഹര്‍ജി കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. എന്നാല്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയതോടെ തീഹാര്‍ ജയിലില്‍ കേജ്‌രിവാളിന് ഇന്‍സുലിന്‍ നല്‍കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 


അരവിന്ദ് കേജ്‌രിവാളിന്  “അസാധാരണ ഇടക്കാല ജാമ്യം” അനുവദിച്ചുകൊണ്ട്  വിട്ടയക്കണമെന്നവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജിയും കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും കേജ്‌രിവാളിന് ജാമ്യം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹര്‍ജി തള്ളിയ കോടതി ഹര്‍ജിക്കാരന്  75,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കോടതി ഉത്തരവനുസരിച്ചാണ് കേജ്‌രിവാൾ ജയിലിൽ കഴിയുന്നതെന്ന് കോടതി ഓർമിപ്പിയ്ക്കുകയും  ചെയ്തു. 


ഡല്‍ഹി മദ്യനയ അഴിമതി  കേസില്‍ കഴിഞ്ഞ മാര്‍ച്ച്‌ 21 നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലാകുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.