ചെന്നൈ: അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നിന്നും ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. ഒപിഎസ് വിഭാഗം നേതാവ് ഇ മധുസൂദനാണ് എത്രയും വേഗം ചിത്രങ്ങൾ എടുത്തു മാറ്റണമെന്ന ആവശ്യം ഉയർത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍ശെല്‍വം പക്ഷവും ഒന്നിക്കാന്‍ തീരുമാനിച്ചതോടയൊണ് നടപടി. പോസ്റ്ററുകൾ ഒഴിവാക്കിയതിൽ സന്തോഷമുണ്ടെന്നും പാര്‍ട്ടിക്ക് പരിശുദ്ധി തിരിച്ചുകിട്ടിയെന്നും ഒ.പി.എസ് പക്ഷം ചെയര്‍മാന്‍ മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ശശികലയെയും ദിനകരനെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയത് കൂടാതെ പോസ്റ്ററുകളും ഒഴിവാക്കിയത് ഒ.പി.എസ് പക്ഷവുമായി കൂടിച്ചേരുന്നതിെൻറ ആദ്യപടിയാണെന്ന് റിേപ്പാർട്ടുകളുണ്ട്.