SC on Chandigarh Mayor Election: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി. റിട്ടേണിംഗ് ഓഫീസർക്കെതിരെ കടുത്ത പരാമർശം നടത്തിയ കോടതി ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസറായ അനിൽ മസിഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Chandigarh Mayor Election: ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷന്‍, AAPയ്ക്ക് തിരിച്ചടി, 3 കൗൺസിലർമാർ ബിജെപിയില്‍!! 


ചണ്ഡീഗഡ് മേയർ തിതെരഞ്ഞെടുപ്പിൽ രൂക്ഷ വിമർശനം നടത്തിയ സുപ്രീം കോടതി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ടതായി ചൂണ്ടിക്കാട്ടി.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും CCTV ദൃശ്യങ്ങളും പരിശോധിച്ച് വിലയിരുത്തിയ ശേഷമായിരുന്നു കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായി വ്യക്തമാണെന്ന് പറയുകയുണ്ടായി. 


Also Read:  Lions Name Controversy: മൃഗശാലയിലും ലവ് ജിഹാദ് !! സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെതിരെ നടപടി ആവശ്യപ്പെട്ട് വിഎച്ച്പി 
 
"ഇങ്ങനെയാണോ ഒരു റിട്ടേണിംഗ് ഓഫീസര്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്? ഇത് ജനാധിപത്യത്തെ പരിഹസിക്കുന്ന  നടപടിയാണ്. ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണ്. ജനാധിപത്യത്തെ ഈ രീതിയിൽ കൊലപ്പെടുത്താൻ കോടതി  അനുവദിക്കില്ല. തിരഞ്ഞെടുപ്പ് നടത്താന്‍ നിയുക്തനായ വ്യക്തി ബാലറ്റുകള്‍ വികൃതമാക്കുന്നു. ഇയാളെ  പ്രോസിക്യൂട്ട് ചെയ്യണം, ഇതാണോ റിട്ടേണിംഗ് ഓഫീസറുടെ പെരുമാറ്റം?" കോടതി ചോദിച്ചു. 


അതേസമയം, മേയർ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളില്‍ സുപ്രീം കോടതി വാദം കേൾക്കുന്നതിന് ഒരു ദിവസം മുമ്പ്, ബിജെപി നേതാവ് മനോജ് സോങ്കർ ചണ്ഡീഗഡ് മേയർ സ്ഥാനം രാജിവച്ചിരുന്നു. 


എന്നാല്‍ ഞായറാഴ്ച നടന്ന നിര്‍ണ്ണായക നീക്കത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 3 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഗുർചരൺജിത് സിംഗ് കാല, നേഹ, പൂനം ദേവി എന്നിവരാണ് ബിജെപിയിൽ ചേർന്ന മൂന്ന് എഎപി കൗൺസിലർമാർ. ആം ആദ്മി പാര്‍ട്ടി തെറ്റായ വാഗ്ദാനങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നത്‌ എന്നും കൂറുമാറിയ ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  കൗൺസിലർമാർ കൂറുമാറിയത് ആം ആദ്മി പാര്‍ട്ടിയ്ക്കും സഖ്യ കക്ഷിയായ കോണ്‍ഗ്രസിനും വന്‍ തിരിച്ചടിയായി മാറിയിരിയ്ക്കുകയാണ്.  
 
35 അംഗങ്ങളുടെ മുനിസിപ്പൽ കോർപ്പറേഷൻ ഹൗസിൽ 14 കൗൺസിലർമാരും എക്‌സ് ഒഫീഷ്യോ  കിരൺ ഖേറിന്‍റെ വോട്ടടക്കം ബിജെപിക്ക് ആകെ 15 വോട്ടുകളാണുള്ളത്. ആം ആദ്മി പാര്‍ട്ടിയ്ക്ക് 13 കൗൺസിലർമാരുള്ളപ്പോൾ കോൺഗ്രസിന് ഏഴുപേരാണുള്ളത്. ശിരോമണി അകാലിദളിന് ഒരു കൗൺസിലർ സഭയിലുണ്ട്. എഎപിക്കും കോൺഗ്രസിനും ഒരുമിച്ച് 20 വോട്ടുകളുണ്ടായിരുന്നെങ്കിലും ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിൽ 8 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതിനാൽ ബിജെപിയുടെ മേയർ സ്ഥാനാർഥി സോങ്കർ വിജയിച്ചു.


ഇപ്പോൾ, മൂന്ന് എഎപി കൗൺസിലർമാർ കൂറുമാറിയതോടെ ശിരോമണി അകാലിദളിന്‍റെ സഹായത്തോടെ ബിജെപിക്ക് 19 വോട്ടും എഎപി-കോൺഗ്രസ് സഖ്യത്തിന് 17 വോട്ടും ലഭിക്കും. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.