ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അടിയന്തര യോ​ഗം വിളിച്ച് ഡൽഹി സർക്കാർ. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ തിങ്കളാഴ്ച ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് യോ​ഗം വിളിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഓ​ഗസ്റ്റ് 31ന് ശേഷം ആദ്യമായി ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകൾ ബുധനാഴ്ച 300 ആയി ഉയർന്നു. അതേസമയം പോസിറ്റിവിറ്റി നിരക്ക് 13.89 ശതമാനമായി ഉയർന്നതായി നഗര ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 806 ആണ്. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച യോഗത്തിൽ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഡയറക്ടർമാർ എന്നിവർ പങ്കെടുക്കും.


ALSO READ: Covid Update : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; 2151 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


കോവിഡ് വാക്സിനിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രതിരോധശേഷിയുള്ള ഒമിക്രോൺ വേരിയന്റായ XBB.1.16-ന്റെ ഉപ പരമ്പരയാണ് പെട്ടെന്ന് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതിന് പിന്നിലെന്നാണ് ആരോ​ഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. പ്രതിരോധശേഷി ക്രമാതീതമായി കുറയുന്നതും മുൻകരുതലുകളുടെ കുറവും ജനിതകമാറ്റങ്ങളുമാണ് കേസുകൾ വർധിക്കാൻ കാരണമെന്ന് നാഷണൽ ഐഎംഎ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ രാജീവ് ജയദേവൻ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.


“കോവിഡ് -19 ഒരു ചാക്രിക വൈറൽ രോഗമാണ്, അതിനർത്ഥം ഇടയ്ക്കിടെ വ്യാപനം ഉണ്ടാകും എന്നാണ്. പ്രതിരോധശേഷി ക്രമേണ ക്ഷയിക്കുക, മുൻകരുതലുകൾ കുറയുക, കൂടുതൽ ആൾക്കൂട്ടങ്ങൾ ഉണ്ടാകുക, യാത്രകൾ, ജനിതകമാറ്റങ്ങൾ എന്നിവ പ്രതിരോധ കുത്തിവയ്പ്പിൽ നിന്നോ മുൻകാല അണുബാധയിൽ നിന്നോ ഇവ രണ്ടിൽ നിന്നോ മനുഷ്യന്റെ രോഗപ്രതിരോധത്തിൽ നിന്ന് രക്ഷപ്പെടാൻ വൈറസിനെ അനുവദിക്കുന്ന കാരണങ്ങളിൽ ഉൾപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.