ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ (Central Government). ജൂൺ 30 വരെ  തുടരണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം (Home Ministry) സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഏപ്രിൽ 29ന് പുറപ്പെടുവിച്ച് മാർ​ഗനിർദേശങ്ങൾ ജൂൺ 30 വരെ തുടരണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഓക്സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, താൽകാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കണം. നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് വഴി രാജ്യത്തുടനീളം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് കുമാർ ഭല്ല ഉത്തരവിൽ പറയുന്നു. എന്നാൽ വടക്കുകിഴക്കൻ മേഖലകളിൽ ഇപ്പോഴും വ്യാപനം തുടരുകയാണ്. കൊവിഡ് വ്യാപനം രാജ്യത്തുടനീളം കുറയുന്നുണ്ടെങ്കിലും സജീവ കേസുകൾ ഇപ്പോഴും ഉയർന്ന നിലയിലാണ്. അതിനാൽ നിയന്ത്രണങ്ങൾ (Restrictions) കർശനമായി തുടരണം.


ALSO READ: Covid19 Vaccine Availability: സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ ശ്രമം


പ്രാദേശിക സാഹചര്യങ്ങളും ആവശ്യകതകളും പരി​ഗണിച്ച് ചട്ടങ്ങളിൽ ഇളവുകൾ നൽകുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ചീഫ് സെക്രട്ടറിമാർക്ക് നൽകിയ ഉത്തരവിൽ അജയ് ഭല്ല വ്യക്തമാക്കി. പുതിയ ഉത്തരവിൽ ഏതെങ്കിലും പ്രത്യേക സംസ്ഥാനത്തോ പ്രദേശത്തോ ലോക്ക്ഡൗൺ  ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലോ ആശുപത്രികളുടെ വിനിയോ​ഗം 60 ശതമാനത്തിനോ മുകളിൽ ഉള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.


അതേസമയം, രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,86,364 ആയി കുറഞ്ഞു. 40 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,75,55,457 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3660 ആണ്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,18,895 ആയി. 23,43,152 സജീവകേസുകളാണ് രാജ്യത്തുള്ളത്.


ALSO READ: Covid Vaccination: വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിച്ചാലും ആശങ്കവേണ്ടെന്ന് കേന്ദ്രം


രാജ്യത്ത് ഇതുവരെ 20,50,20,660 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. വാക്സിൻ ക്ഷാമം നേരിട്ടുകൊണ്ടിരുക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 ലക്ഷം ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കായി സൗജന്യമായി നല്‍കുക. നിലവില്‍, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ 1,84,90,522 ഡോസ് വാക്സിനാണുള്ളത്. കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയുടെ അംഗീകാരത്തോടെ ഉത്പ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുകയുമാണ് ചെയ്യുന്നത്. അതേസമയം 18-45 വയസ്സ് വരെയുള്ളവരുടെ വാക്സിനേഷനും പ്രതിസന്ധിയിലാണ്. ആവശ്യത്തിന് വാക്സിൻ ലഭ്യമല്ലാത്തതിനാൽ പലയിടങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കാനാവാത്ത പ്രതിസന്ധിയിലാണ് ആരോഗ്യ പ്രവർത്തകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.