ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. 72കാരനായ യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓ​ഗസ്റ്റ് 19 മുതൽ യെച്ചൂരി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. സീതാറാം യെച്ചൂരിയെ സന്ദർശിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. വിദേശത്ത് നിന്ന് എത്തിച്ച മരുന്ന് നൽകിത്തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചതായി പാർട്ടി നേതാക്കൾ വ്യക്തമാക്കി. 48 മണിക്കൂർ നിർണായകമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.


വിദേശത്ത് നിന്ന് വിദഗ്ധ ഡോക്ടർ ഇന്ന് എത്തും. വിദേശത്ത് നിന്നെത്തുന്ന ഡോക്ടർ പരിശോധിച്ച ശേഷം ചികിത്സ മാറ്റേണ്ടതുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ന്യൂമോണിയയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഓഗസ്റ്റ് 19ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.