ചെന്നൈ: എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാവും നിയമസഭാംഗവുമായ ഇ.മധുസൂദനനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാർട്ടി ജനറൽ സെക്രട്ടറി വി.കെ.ശശികലയാണ് ഇക്കാര്യം അറിയിച്ചത്. പനീർ സെൽവത്തിനു പിന്തുണയറിയിച്ച് കഴിഞ്ഞ ദിവസം മധുസൂദനൻ രംഗത്തെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പനീര്‍ശെല്‍വത്തിനു പരസ്യമായ പിന്തുണ പ്രഖ്യാപിച്ചതിനാണ് മധുസൂദനനെ ശശികല പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. ഇന്നലെ മധുസൂദനന്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.


എന്നാല്‍, തനിക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി മധുസൂദനന്‍ രംഗത്തെത്തി. തന്നെ പുറത്താക്കാന്‍ ശശികലയ്ക്ക് അധികാരമില്ല. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം അസാധുവാണ്. അതുകൊണ്ടു തന്നെ ശശികലയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള പ്രമേയം റദ്ദാക്കണമെന്നും മധുസൂദനന്‍ ആവശ്യപ്പെട്ടു.