മൂന്നാർ: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം അടയ്ക്കുന്നു. വരയാടുകളുടെ പ്രജനന കാലമായതിനാൽ രണ്ടുമാസത്തേക്കാണ് പാർക്ക് അടച്ചിടുന്നത്. ഈ കാലയളവിൽ വിനോദസഞ്ചാരികൾക്ക് പാർക്കിലേക്ക് കയറാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. വരയാടിൻ കുഞ്ഞുങ്ങളെ പാർക്കിൽ കണ്ടെത്തിയതോടെയാണ് ദേശീയോദ്യാനം രണ്ടുമാസത്തേക്ക് അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 31 മുതലായിരിക്കും ഇരവികുളം ദേശിയോദ്യാനം അടച്ചിടുക. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം വരയാടുകളുടെ പ്രജനനം സുഗമമായി നടത്തുന്നതിനും കൂടിയാണ് പാർക്ക് അടക്കുന്നത്. ഈ കാലയളവിൽ വിനോദ സഞ്ചാരികൾക്ക് പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.


ഏപ്രിൽ പകുതിയോടെ പുതിയ അഥിതികളുമായി പാർക്ക് വീണ്ടും തുറക്കും. ചെങ്കുത്തായ മലയുടെ അടിവാരങ്ങളിലും  പാറയിടുക്കുകളിലുമാണ് വരയാടുകളുടെ പ്രജനനം നടക്കുക. മറ്റ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനാണ് വരയാടുകൾ പ്രജനന കാലത്ത് ഇത്തരം മേഖലകൾ   കണ്ടെത്തുന്നത്. കഴിഞ്ഞവർഷം 125 വരയാടിൻ കുഞ്ഞുങ്ങളാണ് പിറന്നത്. നിലവിൽ ഇരവികുളം ദേശീയോദ്യാനത്തിൽ 803 വരയാടുകളാണ് ഉള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.