അസം: ദിവസങ്ങളായി തുടരുന്ന മഴയിൽ അസമിലെ ജനജീവിതം ദുസ്സഹമായി തുടരുന്നു . വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രജല കമ്മിഷൻ . ബാരാക് ഉൾപ്പെടെ 7 നദികളിലെ ജലനിരപ്പ് അപകനിലയിലും കൂടുതലാണ് . അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ മുന്നറിയിപ്പ് നൽകി . കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 9 ആയി . 27 ജില്ലകളിൽ ആറ് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി . സസ്ഥാനത്ത് മുഴുവനായി 250 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത് . 


COMMERCIAL BREAK
SCROLL TO CONTINUE READING


Also read: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്


ഹോജായ്, കച്ചർ എന്നീ ജില്ലകളിലാണ് പ്രളയം കൂടുതലായി ബാധിച്ചത് . ഹോജായിൽ രണ്ടായിരത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി . മണ്ണിടിച്ചലിനെ തുടർന്ന് റോഡ് റെയിൽ ഗതാഗതം തടസപ്പെട്ടു . ദിമ ഹാസവോ ജില്ല പൂർണമായും ഒറ്റപ്പെട്ടു . അടുത്ത് നാല് ദിവസം കൂടി അസമിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ് . കാസിരംഗ ദേശീയോദ്യാനത്തിൽ അതിജാഗ്രതാ നിർദേശം നൽകി . മൃഗങ്ങൾക്കായി 25 രക്ഷ ബോട്ടുകൾ തയാറാക്കിയിട്ടുണ്ടെന്ന് അസം സർക്കാർ അറിയിച്ചു . ശക്തമായ മണ്ണിടിച്ചിലിൽ റെയിൽവേ സ്റ്റേഷനില്‍ നാശനഷ്ടമുണ്ടായി . ‌പലയിടത്തും റെയിൽവേ ട്രാക്കുകൾ പൂർണമായും തകർന്നു.


Also read: Assam flood: അസമിൽ വെള്ളപ്പൊക്കം രൂക്ഷം; കനത്ത നാശനഷ്ടങ്ങൾ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.