Hijab Row: കർണാടകയിലെ ഹിജാബ് വിവാദം സംസ്ഥാനത്തിന്‍റെ  പല ഭാഗങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ, “ഭയാനകമായ” സാഹചര്യമെന്ന് വിമർശിച്ച് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി.  ചൊവ്വാഴ്ച ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കർണാടകയിൽ ശിരോവസ്ത്രം ധരിച്ച മുസ്ലീം പെൺകുട്ടികളെ ക്ലാസുകളിലും സ്‌കൂൾ പരിസരങ്ങളിലും പോകുന്നതിൽ നിന്ന് വിലക്കുന്ന വിവാദത്തെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവർ പ്രതികരിച്ച അവര്‍  ഹിജാബിന്‍റെ പേരില്‍ മുസ്ലീം വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം തടയുന്നത് ഭയാനകമാണെന്ന്  അഭിപ്രായപ്പെട്ടു.  മുസ്ലീം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കാനും ഇന്ത്യൻ നേതാക്കളോട് അവര്‍ അഭ്യർത്ഥിച്ചു.
  
പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചതിന് 2012 ൽ  താലിബാന്‍റെ ആക്രമണത്തിന് ഇരയായ വ്യക്തിയാണ്  മലാല യൂസഫ്‌സായ്. 


അതേസമയം, വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിയ്ക്കുകയാണ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്ററി ലൂടെ അറിയിച്ചു. 


Also Read:  'സൂപ്പർഹീറോ വന്നില്ല', കൊൽക്കത്തയിൽ കെട്ടിടത്തിൽ നിന്ന് വീണ് 12കാരൻ മരിച്ചു


അതേസമയം,  ചിലര്‍ മലാലയെ പ്രശംസിച്ചപ്പോൾ ബിജെപി എംഎൽഎയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. 


വസ്തുതകൾ പരിശോധിക്കാതെയാണ് മലാല  ട്വീറ്റ് ചെയ്തതെന്ന് ബിജെപി നേതാവ് മഞ്ജിദർ സിംഗ് സിർസ ആരോപിച്ചു. പാക്കിസ്ഥാനിലെ പ്രായപൂർത്തിയാകാത്ത ഹിന്ദു, സിഖ് പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തിയപ്പോള്‍ അവര്‍ ഒരിക്കലും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


മുസ്ലീം സഹോദരിമാരെ പിന്തിരിപ്പൻ വിശ്വാസങ്ങൾ ഉപേക്ഷിച്ച് ചിറകു വിടർത്തി പറക്കാൻ ഉപദേശിക്കുന്നതിന് പകരം അവരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് എന്ന്  ബിജെപി നേതാവ് പ്രീതി ഗാന്ധി പറഞ്ഞു. 


അതേസമയം, ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.  ഹര്‍ജിയില്‍ വാദം തുടരുകയാണ്. 


വിദ്യാർഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും ഇതിനോടകം കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്‍റെ വിവേകത്തിലും നന്മയിലും ഈ കോടതിക്ക് പൂർണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തിൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.  എല്ലാ വികാരങ്ങളും മാറ്റിവെച്ച് ഭരണഘടന പറയുന്നത് അനുസരിച്ച് കോടതി പോകുമെന്നും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി


കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.   മുസ്ലീം വിദ്യാര്‍ത്ഥിനികള്‍  ആരംഭിച്ച പ്രതിഷേധത്തിന് മറുപടിയായി  എബിവിപി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിലെത്തി പ്രതിഷേധിച്ചു.  അതിനുശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം വ്യാപിച്ചു.  അടുത്തിടെ, പ്രതിഷേധം അക്രമാസക്തമായി. ഇതോടെ  വിഷയം കോടതിയില്‍ എത്തുകയായിരുന്നു.....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.