കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന പ്രവചനവുമായി എക്സിറ്റ് പോൾ ഫലങ്ങൾ. അതേസമയം ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കർണാടകയിൽ ഉണ്ടാകുക എന്ന സൂചനയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഏകദേശം 20 മുതൽ 35 സീറ്റുകൾ ബിജെപി നഷ്ടമായേക്കും. അതേസമയം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം എല്ലാ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നില്ല. 20-30 സീറ്റുകൾ നേടി ജെഡിഎസിന് 2018 പോലെ ആര് ഭരിക്കണം തീരുമാനം എടുക്കാൻ സാധിക്കുമെന്ന് പ്രവചനം നിലനിൽക്കുന്നു. അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ് ഭരണം പ്രവചിക്കുമ്പോൾ, രണ്ടെണ്ണം മാത്രമാണ് ഭരണതുടർച്ചയുണ്ടാകുമെന്ന് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സീ ന്യൂസ്-മെട്രിക്സ് കർണാടക എക്സിറ്റ് പോൾ ഫലം


ഭരണക്ഷിയായ ബിജെപിക്ക് 79-94 സീറ്റുകൾ ലഭിക്കുകയെന്നാണ് സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. കോൺഗ്രസ് 103-118 സീറ്റുകളാണ് കോൺഗ്രസ് നേടാൻ സാധ്യതയെന്നാണ് പ്രവചനം. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടാൻ സാധ്യതയേറെയെന്ന് സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം നൽകുന്ന സൂചന. എന്നാൽ 2018 പോലെ ജെഡിഎസ് കർണാടകയുടെ കിങ് മേക്കറാകാനുള്ള സാധ്യതയും സീ ന്യൂസ്-മെട്രിക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. 25-33 സീറ്റുകൾ എച്ച് ഡി കുമാരസ്വാമിയുടെ പാർട്ടി സ്വന്തമാക്കിയേക്കും.


ALSO READ : Karnataka Election 2023 Exit Poll Result Live: കർണാടകയുടെ വിധി തൂക്കുമന്ത്രിസഭയോ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്


കർണാടക എക്സിറ്റ് പോൾ ഫലങ്ങൾ


ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലം കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിക്കുന്നത്. 122 മുതൽ 140 സീറ്റുകൾ നേടൻ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് തങ്ങളുടെ തിരിച്ച് വരവ് അറിയിക്കുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ പ്രവചനം. വലിയ തിരച്ചടി ബിജെപി കർണാടകയിൽ നേരിടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ നൽകുന്ന സൂചന. 62-80 സീറ്റുകളാകും ഭരണകക്ഷിക്ക് നേടാൻ സാധിക്കുക. ജെഡിഎസ് 20 മുതൽ 25 സീറ്റുകൾ നേടിയേക്കും


റിപ്പബ്ലിക്ക് ടിവി-പി മാർക്യൂ ആർക്കും കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല. ജെഡിഎസിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ബിജെപി 85 മുതൽ 100 സീറ്റുകൾ വരെയും കോൺഗ്രസ് 94 മുതൽ 108 വരെയും 24-32 വരെ ജെഡിഎസും നേടുമെന്നാണ്  റിപ്പബ്ലിക്ക് ടിവി-പി മാർക്യൂ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്.


ടൈംസ് നൌ-ഇടിജി എക്സിറ്റ് പോൾ ഫലവും കോൺഗ്രസിന് കേവല ഭൂരിപക്ഷം പ്രവചിക്കുന്നു. ബിജെപി 85 സീറ്റിലേക്ക് കൂപ്പുകുത്തുമ്പോൾ കോൺഗ്രസ് കേവല ഭൂരിപക്ഷമായ 113 സീറ്റുകൾ സ്വന്തമാക്കും, 23 സീറ്റുകളാകും ജെഡിഎസ് നേടുക എന്നാണ് ടൈംസ് നൌ-ഇടിജി എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്.


എബിപി സി വോട്ടറും തൂക്കുമന്ത്രിസഭയാണ് പ്രവചിക്കുന്നത്. ബിജെപി 83-95, കോൺഗ്രസ് 100-112, ജെഡിഎസ് 21-29 എന്നിങ്ങനെയാണ് എബിപി സി-വോട്ടറിന്റെ എക്സിറ്റ് പോൾ ഫലം. എബിപി സി വോട്ടർ, റിപ്പബ്ലിക്ക് ടിവി-പി മാർക്യൂ എന്നീ എക്സിറ്റ് പോൾ ഫലങ്ങൾക്ക് പുറമെ  ടിവി 9 ഭാരത് വർഷ്-പോൾസ്ട്രാറ്റും കർണാടകത്തിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്നാണ് പ്രവചിക്കുന്നത്. 88-98 ബിജെപി, 99-109 കോൺഗ്രസ്, 21-26 ജെഡിഎസ് എന്നിങ്ങനെയാണ്  ടിവി 9 ഭാരത് വർഷ്-പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ ഫലം.


ന്യൂസ് നേഷൻ സിജിഎസ്, സുവർണ ന്യൂസ്-ജൻ കി ബാത്ത് എക്സിറ്റ് പോൾ ഫലങ്ങളാണ് ബിജെപിയുടെ ഭരണതുടർച്ച പ്രവചിച്ചിരിക്കുന്നത്. ന്യൂസ് നേഷൻ 114 സീറ്റ് ബിജെപി നേടുകയാണെങ്കിൽ 94-117 വരെയാണ് സുവർണ ന്യൂസിന്റെ പ്രവചനം. കോൺഗ്രസ് 86, 91-106 വരെ സീറ്റുകൾ നേടുമെന്നാണ് ഇരു എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം. ജെഡിഎസ് 21, 14-24 സീറ്റുകൾ സ്വന്തമാക്കിയേക്കും.


ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ ടൈംസ് നൌ-ഇടിജി എക്സിറ്റ് പോൾ ഫലങ്ങൾക്ക് പുറമെ ഇന്ത്യ ടിവി-സിഎൻഎക്സ്, ന്യൂസ്24 ടുഡേയ്സ് ചാണക്യയാണ് കോൺഗ്രസ് ഭരണത്തിൽ തിരികെ വരുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത്. കോൺഗ്രസ് 110-120, 120 സീറ്റികൾ നേടുമെന്നാണ് യഥാക്രമം ഇന്ത്യ ടിവി-സിഎൻഎക്സ്, ന്യൂസ്24 ടുഡേയ്സ് ചാണക്യ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപിക്ക് 80-90, 92 സീറ്റുകളും ജെഡിഎസിന് 20-24, 12 സീറ്റുകളുമാണ് ഇന്ത്യ ടിവി-സിഎൻഎക്സ്, ന്യൂസ്24 ടുഡേയ്സ് ചാണക്യ നൽകുന്ന പ്രവചനം.


കേവല ഭൂരിപക്ഷത്തിനായി ഒരു പാർട്ടിക്ക് വേണ്ട 113 സീറ്റുകളാണ്. ഇന്ന് നടന്ന് വോട്ടെടുപ്പിൽ വൈകിട്ട് അഞ്ച് മണി വരെ 65.69 ശതമാനം വോട്ടാണ് രേഖപ്പെടുത്തിരുന്നത്. മെയ് 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.