യു.പി: ലഖിംപൂർ ഖേരി സംഭവത്തിൽ മരണ സംഖ്യ ഒൻപതായി. സംഘർഷത്തിൽ പരിക്കേറ്റ പ്രാദേശിക മാധ്യമ പ്രവർത്തകനും മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലക്ഷ്മിപൂർ സ്വദേശി രാമൻ കശ്യപാണ്  മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിൻറെ മൃതദേഹം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷം ഉണ്ടായ ഇന്നലെ മുതൽ രാമനെ കാണാനില്ലായിരുന്നു. ഇദ്ദേഹത്തെ കൂടാതെ നിരവധി പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.നിരവധി പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. അതേസമയം ലക്ഷ്മപൂർ ഖേരിയിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.മുൻകരുതൽ കണക്കിലെടുത്ത്. വിവിധ നേതാക്കളെ അതിർത്തികളിൽ പോലീസ് തടയുകയാണ്.


Also Read: Lakhimpur Kheri Violence: മരണം 8 ആയി, അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്


 


 

ഛത്തീസ്ഖഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിൻറെ വിമാനത്തിന് ലാൻറ് ചെയ്യാൻ യുപി സർക്കാർ അനുമതി നിഷേധിച്ചു. വിഷയം കൂടുതൽ വഷളാവാതിരിക്കാനാണ് സർക്കാരിൻറെ ശ്രമം. ഇതിനോടകം കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനടക്കം ഉള്ളവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


Also Read: Farmers Died | യുപിയിൽ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി; രണ്ട് കർഷകർ മരിച്ചു, നിരവധി പേർക്ക് പരിക്ക്


 
യു.പിയിലെ ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാ‍ര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സംഭവത്തിൽ നാല് കര്‍ഷകർ ഉൾപ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ഒാടിച്ച വാഹനമാണ് കർഷകരുടെ ഇടയിലേക്ക് ഒാടിച്ച് കയറ്റിയതെന്നാണ് കർഷകർ പറയുന്നത്. തുടർന്ന് നടന്ന സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു.


യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്കാണ് പ്രതിഷേധവുമായി കർഷകർ എത്തിയത്. തുടർന്ന് അജയ് മിശ്രയുടെ വാഹനം ഇവർ തടഞ്ഞുവെന്നുമാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതികളായ എല്ലാവർക്കുമെതിരെ നടപടി ഉണ്ടാവുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.