Bengaluru : കർണാടകയിൽ ഹിജാബ് നിരോധിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, ഹിജാബ് യൂണിഫോമിന്‍റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മധ്യ പ്രദേശ്, പുതുച്ചേരി സർക്കാരുകൾ. കൂടാതെ തെലങ്കാനയിൽ ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് ബിജെപി കത്ത് നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത ഒഴിവാക്കാൻ കൂടുതൽ സ്ഥലങ്ങളിൽ കർണാടക സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  കർണാടകയിൽ കോളജുകളിൽ ഹിജാബ്  നിരോധിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ നൽകിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.  


ALSO READ: Hijab Row: ബിക്കിനിയോ ജീന്‍സോ ... എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേത്, ഹിജാബ് വിവാദത്തില്‍ പ്രിയങ്ക ഗാന്ധി


വിവാദത്തെ തുടർന്ന് കർണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്ററി ലൂടെ അറിയിച്ചു. 


ALSO READ: Hijab Row: ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം, മലാല യൂസഫ്‌സായ്


വിഷയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. 'ബിക്കിനിയോ ജീൻസോ ഘൂങ്ഘാട്ടോ,  (ഹിന്ദു, ജൈന, സിഖ് സ്ത്രീകൾ ഉപയോഗിക്കുന്ന ശിരോവസ്ത്രം) ഹിജാബോ ആകട്ടെ.... എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ആ അവകാശം ഇന്ത്യൻ ഭരണകൂടം ഉറപ്പു നൽകുന്നതാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.