റായ്പൂര്‍: സ്ത്രീധനമായി ബൈക്ക് നല്‍കാത്തതില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ഭാര്യ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യ വീട്ടുകാര്‍ക്ക് ഇത് നല്‍കാന്‍ കഴിഞ്ഞില്ല.


ഇതില്‍ കോപിതനായ യുവാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും അവശയായ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഒരു തെളിവും ഉണ്ടാകാതിരിക്കാന്‍ ഭാര്യയുടെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു


അതിനുശേഷം ഭാര്യ ആത്മഹത്യ ചെയ്തുവെന്ന് ഇയാള്‍ അയല്‍വാസികളോട് പറഞ്ഞു. ജൂണ്‍ എട്ടിനായിരുന്നു സംഭവം നടന്നത്. എന്നാല്‍ അയല്‍വാസികളില്‍ ഒരാള്‍ ഈ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.


പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് യുവതി ആതമഹത്യ ചെയ്തതല്ലയെന്ന സത്യം വ്യക്തമായത്.  റിപ്പോര്‍ട്ടില്‍ യുവതി ശ്വാസംമുട്ടിയാണ് മരിച്ചതെന്നായിരുന്നു. 


സംശയം തോന്നിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റം സമ്മതിച്ച യുവാവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.