ലഖ്‌നൗ: അയോധ്യയിലെ രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന മഹന്ത് ഭാസ്‌കര്‍ദാസ് ഹൃദയഘാതം മൂലം അന്തരിച്ചു. 88 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചയാണ് അന്തരിച്ചത്. നിര്‍മോഹി അഘാഡയുടെ മുഖ്യപുരോഹിതനായിരുന്നു അദ്ദേഹം. ഫൈസാബാദിലെ ഹര്‍ഷന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസം എടുക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


1949 ലാണ് രാമജന്മഭൂമിയില്‍ അവകാശം ഉന്നയിച്ച് ഭാസ്‌കര്‍ ദാസ് പരാതി നല്‍കിയത്. അയോധ്യാവിഷയത്തില്‍ മുസ്ലീം വിഭാഗത്തില്‍നിന്നുള്ള പ്രധാനപരാതിക്കാരന്‍ ഹാഷിം അന്‍സാരി കഴിഞ്ഞവര്‍ഷമാണ് അന്തരിച്ചത്.