കാരക്കല്‍: പുതുച്ചേരിയിലെ കാരക്കലില്‍ നിന്ന് മത്സ്യ ബന്ധനത്തിനു പോയ 9 ബോട്ടുകള്‍ കാണാതായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച പുറപ്പെട്ട  മത്സ്യ ബന്ധന ബോട്ടുകളാണ് (fishing boat)  കാണാതായത്.  ഒരു ബോട്ടില്‍ 6 മുതല്‍ 12 വരെ ആളുകളുണ്ടെന്നാണ് ഫിഷറീസ് വകുപ്പ് നല്‍കുന്ന വിവരം. കോസ്റ്റ്ഗാര്‍ഡിനെ വിവരമറിയിച്ചുവെന്നും ഇതിനോടകം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.


23 ബോട്ടുകളാണ് കാരക്കലില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയത്. കാണാതായവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ചൊവ്വാഴ്ച വൈകിയും നടന്നിരുന്നുവെന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.


അതേസമയം,  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട "നിവാര്‍" (Nivar) ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയില്‍ കടക്കും.  ചെന്നൈയുടെ സമീപപ്രദേശമായ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയിലാണ് കാറ്റ് കരയിൽ  കടക്കുക. പുതുച്ചേരി അടക്കം ഈഭാഗത്തെ 200 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളെയാകും കാറ്റ് കൂടുതലായി ബാധിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.


Also read: Nivar cyclone: 'നിവാര്‍' ഇന്ന് കര തൊടും, കനത്ത ജാഗ്രത, തമിഴ്‌നാട്ടില്‍ പൊതു അവധി


അതേസമയം, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 1,200 ഓളം ദേശീയ ദുരന്ത നിവാരണ (NDRF) രക്ഷാപ്രവര്‍ത്തകരെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.  ദുരന്തസാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും ദുരന്തനിവാരണസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.