നോയിഡ : അനധികൃതമായി മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി ഉത്തർ പ്രദേശിലെ നോയിഡ സെക്ടർ 93 എയിൽ പടുതുയർത്തിയ സൂപ്പർടെക് ഇരട്ട ഫ്ലാറ്റ് സമുച്ചയം നിലംപൊത്തി. ഓഗസ്റ്റ് 28 ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അവസാന സൈറന് മുഴക്കി പത്ത് സക്കൻഡുകൾക്കുള്ളിൽ എമറാൾഡ് കോർട്ട് സൊസൈറ്റി പരിസരത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് നിർമാണം നടത്തിയ ഇരട്ട ബെഹുനില കെട്ടിടം സ്ഫോടനത്തിലൂടെ പൊളിച്ചത്. 2021 ഓഗസ്റ്റിൽ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്, നോയിഡ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് കെട്ടിട മാനദണ്ഡങ്ങൾ ലംഘിച്ച നിർമാതക്കാൾ 29 നിലയുള്ളതും (സിയാന) 32 നിലയുള്ളതുമായ (അപെക്സ്) ഇരട്ട കെട്ടിടം പണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന്  കോടതി ഫ്ലാറ്റ് പൊളിച്ച് മാറ്റാൻ ഉത്തരവിടുകയും ചെയ്തു. ഫ്ലാറ്റ് പൊളിക്കൽ വിജയകരമായിരുന്നുയെന്ന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് എഞ്ചനിയറിങ് അറിയിച്ചു.
 
2020തിൽ കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് കളയുന്നതിനെക്കാൾ നാല് ഇരട്ടി സ്ഫോടക വസ്തുക്കളാണ് നോയിഡിലെ ബഹുനിലകെട്ടിടങ്ങൾക്ക് വേണ്ടി ഉപയോഗിക്കേണ്ടി വന്നത്. 3700 കിലോ സ്ഫോടക വസ്തുക്കളാണ് ഇരട്ട ഫ്ലാറ്റ് നീക്കം ചെയ്യാൻ ഉപയോഗിച്ചരിക്കുന്നത്. 9000ത്തോളം സുഷിരങ്ങൾ സ്ഥാപിച്ച് അതിൽ സ്ഫോടക വസ്തുക്കൾ നിറച്ചാണ് ഫ്ലാറ്റ് പൊളിച്ച് മാറ്റിയത്. മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ ആകെ എടുത്തത് 943 കിലോ സ്ഫോടക വസ്തുക്കളായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Supertech Towers Demolition : മരടിൽ ഉപയോഗിച്ചതിനെക്കാൾ നാല് ഇരട്ടി സ്ഫോടക വസ്തുക്കൾ; നോയിഡയിലെ ഇരട്ട ഫ്ലാറ്റ് പൊളിക്കൽ ഞായറാഴ്ച


അതേസമയം സൂപ്പർടെക് ഇരട്ട് കെട്ടിടം പൊളിക്കൽ വിജയകരമായിരുന്നുയെന്ന് എഡിഫൈസ് എഞ്ചിനിയറിങ് അറിയിച്ചു. സൂപ്പർടെക്കിന്റെ തന്നെ സമീപത്തുള്ള കെട്ടിടങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം റോഡിലേക്ക് അൽപം മാലിന്യം വീണിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. 50,000 മുതൽ 80,000 ടൺ കോൺക്രീറ്റ് മാലിന്യം ഉണ്ടാകും. അത് നാല് മാസം കൊണ്ട് നീക്കം ചെയ്യുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.  



നോയിഡ സെക്ടർ-93 എയിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ 2021 ഓഗസ്റ്റിൽ ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഫ്ലാറ്റുകൾ ചട്ടങ്ങൾ പാലിക്കാതെ അനധികൃതമായിട്ടാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി ബഹുനില കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യാനും അത് വാങ്ങിയവർക്ക് അതിനായി ചിലവാക്കിയ തുക 12 ശതമാനം പലിശ സഹിതം തിരികെ നൽകാൻ കോടതി നിർദേശിച്ചു. ഈ 40 നില കെട്ടിടങ്ങൾ സമീപവാസികൾക്ക് ശുദ്ധവായുവിനും സൂര്യ പ്രകാശം കൃത്യമായി ലഭിക്കുന്നതിനും തടസ്സം സൃഷ്ടിക്കുന്നു എന്ന പരാതിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഫ്ലാറ്റുകളുടെ നിർമിതിയിൽ മാറ്റം വരുത്താമെന്ന് സൂപ്പർടെക് കോടതിയെ അറിയിച്ചെങ്കിലും അത് നിഷേധിച്ച കോടതി രണ്ട് ഫ്ലാറ്റ്സമുച്ചയങ്ങൾ പൊളിച്ച് നീക്കം ചെയ്യാൻ തന്നെ ഉത്തരവിടുകയായിരുന്നു. 


ALSO READ : Video: അമ്മയ്ക്കൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ


തീരദേശ നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റങ്ങൾ കണ്ടെത്തിയാണ് സുപ്രീം കോടതി കൊച്ചി മരടിലെ നാല് ഫ്ലാറ്റുകൾ പൊളിച്ച് നീക്കം ചെയ്യാൻ ഉത്തരവിടുന്നത്. 2020 ജനുവരിയിലാണ് ഫ്ലാറ്റുകൾ പൊളിച്ച് നീക്കിയത്. ഇനിയും മരടിലെ പല ഫ്ലാറ്റ് ഉടമസ്ഥർക്ക് നഷ്ടപരിഹരം തിരികെ നൽകാനുണ്ട്. 2021 നവംബർ വരെ ഉടമകൾക്കു 91 കോടി രൂപ തിരികെ നൽകി കഴിഞ്ഞു. . ഉടമകൾക്ക് 120 കോടി രൂപയാണ് തിരികെ നല്കാനുള്ളത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.