ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി ലഭിക്കാൻ കർഷകർക്ക് ഇ-കെവൈസി നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പിഎം കിസാനിൽ രജിസ്റ്റർ ചെയ്ത കർഷകന് ഇ-കെവൈസി ലഭിച്ചില്ലെങ്കിൽ അയാൾക്ക് കൂടുതൽ തുക ലഭിക്കില്ല. 
അതിനാൽ എല്ലാ കർഷകരും ഇ-കെവൈസി പൂർത്തിയാക്കണം. ഇ-കെവൈസി പൂർത്തിക്കാനുള്ള അവസാന തീയ്യതി 2022 മെയ്-31 ആണ്. പിഎം കിസാന്റെ പതിനൊന്നാം ഗഡു ഉടൻ വരുന്നതിനാൽ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കണം.രാജ്യത്തെ 12 കോടി കർഷകർക്കാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പ്രയോജന ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

E-KYC എളുപ്പത്തിൽ പൂർത്തിയാക്കാൻ


കർഷകർക്ക് വീട്ടിലിരുന്ന് ഇ-കെ വൈസി പൂർത്തിയാക്കാം. ഈ സ്കീമിലെ തട്ടിപ്പുകൾ ഒഴിവാക്കുകയാണ്  ഇ-കെവൈസി നിർബന്ധമാക്കുന്നതിന്റെ ഉദ്ദേശ്യം. 


സ്മാർട്ട്‌ഫോണിൽ നിന്നും ഇ-കെ വൈസി പൂർത്തിയാക്കാം.  ഇതിനായി കർഷകരുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിക്കണം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മാത്രമാണ് OTP വരുകയുള്ളു.


നടപടി പൂർത്തിയാക്കാൻ


1.പിഎം കിസാൻ വെബ്സൈറ്റ് സന്ദർശിക്കുക https://pmkisan.gov.in/.
2. Farmers Corner' എന്നതിന് താഴെയുള്ള e-KYC ടാബിൽ ക്ലിക്ക് ചെയ്യുക.
3. പുതിയ പേജിൽ ആധാർ നമ്പറിന്റെ വിവരങ്ങൾ നൽകി സെർച്ച് ടാബിൽ ക്ലിക്ക് ചെയ്യുക.
4. ഇതിന് ശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ OTP വരും.
5. തുടർന്ന് സമർപ്പിക്കുക OTP ക്ലിക്ക് ചെയ്ത് OTP നൽകി സമർപ്പിക്കുക.
നിങ്ങളുടെ eKYC പ്രക്രിയ പൂർത്തിയായി.


കോമൺ സർവീസ് സെന്ററിൽ പിഎം കിസാൻ ഗുണഭോക്താവായ കർഷകന്റെ ബയോമെട്രിക് രീതിയിലൂടെയാണ് ഇ-കെവൈസി നടത്തുന്നത്. കോമൺ സർവീസ് സെന്ററിൽ ഈ ജോലിക്ക് കർഷകന്റെ ആധാർ കാർഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും ആവശ്യമാണ്. 


കോമൺ സർവീസ് സെന്ററിൽ ഇ-കെവൈസിക്കുള്ള ഫീസ് 17 രൂപയാണ്. ഇവ കൂടാതെ, CSC ഓപ്പറേറ്റർമാർ 10 രൂപ മുതൽ 20 രൂപ വരെ സർവീസ് ചാർജും ഈടാക്കുന്നു. ഈ രീതിയിൽ, നിങ്ങൾ CSC-യിൽ നിന്ന് eKYC-യ്ക്ക് 37 രൂപ വരെ നൽകേണ്ടി വന്നേക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.