Dehradun : ഉത്തരഖണ്ഡിൽ (Uttarakhand) നാല് മാസത്തിനിടെ മൂന്നാം മുഖ്യമന്ത്രി. പുഷ്ക്കർ സിങ് ധാമിയെയാണ് (Pushkar Singh Dhami) ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന് BJP അറിയിച്ചു. തിരാഥ് സിങ് റാവത്തിന് പകരമായിട്ടാണ് ധാമിയെ ബിജെപി നിയമസഭകക്ഷി യോഗം തിരഞ്ഞെടുക്കപ്പെട്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : കേന്ദ്രമന്ത്രിസഭ വിപുലീകരിക്കാനൊരുങ്ങി പ്രധാനമന്ത്രി; പുതുമുഖങ്ങൾക്ക് സാധ്യത


ഉദ്ദം സിങ് നഗർ ജില്ലയിലെ നിന്നുള്ള നിയമസഭ അംഗമാണ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ധാമി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്.


ALSO READ : Mission Uttar Pradesh 2022: തിരഞ്ഞെടുപ്പല്ല, ജനാധിപത്യ വിപ്ലവമാണ് 2022-ൽ ഉത്തർപ്രദേശില്‍ നടക്കുകയെന്ന് SP chief Akhilesh Yadav


നാല് മാസത്തിന് മുമ്പാണ് ലോക്സഭ എംപിയായ തിരാഥ് സിങ് റാവത്ത് ത്രിവേന്ദ്ര സിങ്ങ് റാവത്തിന് പകരം ഉത്തരഖണ്ഡിന്റെ മുഖ്യമന്ത്രിയാകുന്നത്. ഗ്രൂപ്പ് പോരിനെ തുടർന്നാണ് ത്രിവേന്ദ്ര സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.


ALSO READ : Digital India, രാജ്യത്തിന്‍റെ ശക്തിയുടെ മുദ്രാവാക്യമെന്ന് Prime Minister Narendra Modi


തുടർന്ന് പാർലമെന്റ് അംഗമായി തിരാഥ് സിങ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് ആറ് മാസത്തിനിടെ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭ അംഗമാകാനായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാൽ കോവിഡിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ല എന്ന് ഇലക്ഷൻ കമ്മീഷൻ നിലപാട് എടുത്തതോടെ തിരാഥ് സിങിനും രാജിവെക്കേണ്ടി വന്നു. അതെ തുടർന്നാണ് ഇന്ന് ബിജെപി നിയമസഭ കക്ഷി യോഗത്തിൽ പുഷ്ക്കർ സിങ് ധാമിയെ ഉത്തരഖണ്ഡ മുഖ്യമന്ത്രിയായി ബിജെപി തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക