തീവ്ര കാവി രാഷ്ട്രീയത്തിനെതിരെ ചലച്ചിത്ര താരം സൂര്യ നടത്തിയ പരാമര്‍ശത്തില്‍ ആശങ്കയോടെ സംഘപരിവാര്‍ സംഘടനകള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

'കാപ്പാന്‍' സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് അപ്രതീക്ഷിതമായി സൂര്യ രാഷ്ട്രീയ പ്രതികരണം നടത്തിയത്. 


മഹാത്മ ഗാന്ധിയെ വധിച്ച ഗോഡ്സയെയല്ല അതിന് അയാള്‍ക്ക് പ്രചോദനമായ സിദ്ധാന്തത്തെയാണ് എതിര്‍ക്കേണ്ടതെന്ന് സൂര്യ തുറന്നടിക്കുകയായിരുന്നു. 


തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയോര്‍ ഇ.വി രാമസ്വാമിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സൂര്യ തന്‍റെ നിലപാട് വ്യക്തമാക്കിയത്.


സംഘപരിവാറിനെതിരായ സൂര്യയുടെ നിലപാടായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ പരാമര്‍ശങ്ങളെ നോക്കികാണുന്നത്. 


വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമിഴക ഭരണം പിടിക്കാന്‍ ഇറങ്ങുമ്പോള്‍ യുവതാരങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രസക്തമായ കാര്യമാണ്.


ഇതില്‍ വിജയ്, അജിത്ത് എന്നിവരെ പോലെ തന്നെ സൂര്യയുടെയും വിജയ് സേതുപതിയുടെയുമെല്ലാം നിലപാടുകളും സ്വാധീനം ചെലുത്തും.