New Delhi: WFI അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിംഗിനെതിരെ പ്രതിഷേധം നടത്തുന്ന  ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട്‌ ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേയ്ക്ക്...!! ഇതോടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചു.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Wrestlers Protest Update: ഗുസ്തി താരങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി, ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദ്ദേശം


കര്‍ഷകരുടെ പ്രഖ്യാപനം പുറത്തു വന്നതോടെ ശനിയാഴ്ച ജന്തർ മന്തറിലും ഡൽഹി അതിർത്തികളിലും ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കി. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്നും ജന്തർ മന്ദറിന് സമീപമുള്ള പ്രദേശങ്ങളില്‍ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും ഡൽഹി പോലീസ് അറിയിച്ചു.
കൂടാതെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനയും പട്രോളിംഗും നടത്തും.


Also Read: Wrestlers Protest Update: ഈ ദിവസം കാണാനാണോ ഞങ്ങള്‍ രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയത്? വിലപിച്ച് വിനേഷ് ഫോഗട്ട്
 


നിയമം ലംഘിക്കുന്നവരെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അതിർത്തി പരിശോധനയിൽ ഏതെങ്കിലും വാഹനത്തിൽ ടെന്‍റുകളോ മറ്റ് സാധനങ്ങളോ കണ്ടെത്തിയാൽ പിടിച്ചെടുക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ഡൽഹിയിലേക്ക് ഒരു വാഹനവും കടത്തിവിടില്ലെന്നും ചെക്ക്പോസ്റ്റുകളിൽ വൻതോതിൽ വനിതാ പോലീസുകാരെ വിന്യസിക്കുമെന്നും പോലീസ് അറിയിച്ചു.


സംയുക്ത കിസാൻ മോർച്ചയുടെ പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മുതിർന്ന കർഷക നേതാക്കൾ ജന്തർ മന്തറിലെ സമരസ്ഥലം സന്ദർശിക്കാനും പ്രക്ഷോഭം നടത്തുന്ന ഗുസ്തിക്കാർക്ക് പൂർണ്ണ പിന്തുണ നൽകാനും തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 


രണ്ടാഴ്ചയോളം നീണ്ട ഗുസ്തി താരങ്ങളുടെ പ്രതിഷേധവും തുടര്‍ന്നുണ്ടായ  സംഭവവികാസങ്ങളും ചുരുക്കത്തില്‍....


റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ സിംഗിനെതിരെ  ഗുസ്തി താരങ്ങള്‍ ഉന്നയിച്ച  ലൈംഗികാതിക്രമ പരാതിയില്‍ നടപടി കനത്ത സാഹചര്യത്തിലാണ് ജന്തർ മന്തറില്‍ പ്രതിഷേധം ആരംഭിച്ചത്. 


ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ്  സംയുക്ത കിസാൻ മോർച്ചയും ആവശ്യപ്പെടുന്നത്. 


സമരം ചെയ്യുന്ന ഗുസ്തിക്കാരെ സന്ദർശിക്കുന്നതിനു പുറമേ, കർഷക സംഘടനകൾ ഗുസ്തിക്കാർക്ക് പിന്തുണയുമായി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.


മെയ് 11 മുതൽ 18 വരെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പാൻ ഇന്ത്യ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ ഇതിനോടകം  അറിയിച്ചിട്ടുണ്ട്.


അതിനിടെ, ഡല്‍ഹി പോലീസ് സംഭവം വേണ്ടത്ര സംവേദനക്ഷമതയോടെ വിഷയം കൈകാര്യം ചെയ്തില്ല എന്ന് സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തി, പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്ക് അടിസ്ഥാന പൗരാവകാശങ്ങൾ നിഷേധിക്കുന്നതിനെ സംഘടന അപലപിച്ചു.


ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിച്ച ഒരു മേൽനോട്ട സമിതിയുടെ കണ്ടെത്തലുകൾ സർക്കാർ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 23 മുതൽ നിരവധി ഗുസ്തിക്കാർ ജന്തർ മന്തറിൽ പ്രകടനം നടത്തുന്നുണ്ട്.


ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ ലൈംഗികാതിക്രമക്കേസിൽ ഡബ്ല്യുഎഫ്‌ഐ തലവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തർ മന്തറില്‍ സമരം നടത്തി വരികയാണ്‌. 


നേരത്തെ, ഫെഡറേഷന്‍റെ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിന്  അനുകൂലമായി ഡൽഹി പോലീസ് പ്രവർത്തിക്കുന്നുണ്ടെന്ന്  വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. 
 
കഴിഞ്ഞ  ബുധനാഴ്ച രാത്രി പ്രതിഷേധ സ്ഥലത്ത് ഗുസ്തി താരങ്ങളും ഡൽഹി പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് ഉദ്യോഗസ്ഥർ തങ്ങളെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി താരങ്ങള്‍ ആരോപിച്ചു. 


ഗുസ്തിക്കാർക്ക് ഒരു കേന്ദ്ര, സംസ്ഥാന സർക്കാരുമായി യാതൊരു പ്രശ്‌നങ്ങളൊന്നുമില്ല, മറിച്ച് ഡബ്ല്യുഎഫ്‌ഐയുമായും അതിന്‍റെ പ്രസിഡന്‍റുമായും പ്രശ്നങ്ങള്‍  ഉണ്ട്, ഒളിമ്പിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു. ഗുസ്തി താരങ്ങളെ പിന്തുണയ്ക്കാൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. 


ബുധനാഴ്ച ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) അദ്ധ്യക്ഷ പി ടി ഉഷ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പിന്നീട് സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.