ബാർമെർ: ഡൽഹിയിൽ ആറു വയസ്സുകാരിയെ സ്കൂളിൽ പ്യൂൺ പീഡിപ്പിച്ച സംഭവത്തിനും ഗുരുഗ്രാമിൽ ഏഴുവയസ്സുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിനും പിന്നാലെ അഞ്ച് വയസ്സുകാരിയെ സ്കൂളിൽവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജസ്ഥാനിലെ ബാർമെറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ബാർമെർ ജാലിപ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും സ്റ്റാഫ് അംഗങ്ങളെയും ചോദ്യം ചെയ്തുവരികയാണ്.


സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. പീഡനം നടന്നതെന്നാണെന്ന് വ്യക്തമായിട്ടില്ല. 


സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കാത്ത വിധം അവശയാണ് കുട്ടിയെന്നും പൊലീസ് പറഞ്ഞു. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് കുട്ടിയുമായി പിതാവ് ആശുപത്രിയിലെത്തിയത്.


എന്നാൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ കനത്ത മുറിവേറ്റതായി കണ്ടെത്തി. അസ്വാഭാവികമായ സംഭവമായതിനാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. 


ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കി. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു.