കശ്മീര്‍: ജമ്മു കശ്മീരില്‍ വൻ ഭീകരവേട്ട. ഏറ്റുമുട്ടലില്‍ (Encounter In Kashmir) രണ്ടിടങ്ങളിലായി ആറ് ഭീകരരെയാണ് സൈന്യം വധിച്ചത്.  അനന്തനാഗിലും കുല്‍ഗാമിലുമാണ് രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകൾ നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


കൊല്ലപ്പെട്ടവരിൽ (Encounter) ജെയ്‌ഷെ മുഹമ്മദ് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്.  ഇവരില്‍ രണ്ട് പേര്‍ പാക്കിസ്ഥാനില്‍ നിന്നും എത്തിയവരാണെന്നും  രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ലയെന്നും റിപ്പോർട്ടുണ്ട്. 


 



 


Also Read: PM Kisan: പുതുവർഷത്തിൽ 10 കോടി കർഷകർക്ക് പ്രധാനമന്ത്രിയുടെ സമ്മാനം, അക്കൗണ്ടുകളിലേക്ക് കൈമാറുന്നത് 20,000 കോടി 


രണ്ട് സ്ഥലത്തും പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് കശ്മീര്‍ ഐജി വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ (Encounter) ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പരിശോധനയ്ക്ക് എത്തിയ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.


ഏറ്റുമുട്ടലിൽ രണ്ട് പോലീസുകാർക്കും ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  സൈന്യം കൊല്ലപ്പെട്ട ഭീകരരിൽ നിന്നും നിരവധിആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.