ഷിംല:  നാൽപ്പതിലേറെ ആടുകളെ കൊന്ന ഹിമപ്പുലിയെ ഹിമാചൽ പ്രദേശിലെ ലഹോൾ ജില്ലയിൽ നിന്നും പിടികൂടി. ഇന്നലെയാണ് അധികൃതർ പുലിയെ പിടികൂടിയത്.  ലഹോൾ സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ പുലിയെ കെണിവച്ച് പിടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ നാലുദിവസമായി ഈ പുലി തിന്നത് ഒന്നും രണ്ടുമല്ല നാല്പത്തിമൂന്ന് ആടുകളെയാണ്.  പുലിയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം കുഫ്രിയിലെ ഹിമാലയൻ നേച്ചർ പാർക്കിലേക്ക് മാറ്റിയിട്ടുണ്ട്.   lock down ആയതിനാൽ പ്രത്യേക ഗതാഗത സംവിധാനമൊരുക്കിയാണ് പുലിയെ പാർക്കിലേക്ക് മാറ്റിയത്.  


പുലിയെ കുടുക്കാൻ ഒരു കന്നുകാലി ഫാമിലാണ് കെണിയൊരുക്കിയത്.  പുലി കുടുങ്ങിയ ശേഷം നാട്ടുകാർ വിവിയരമറിയിച്ചതിനെ തുടർന്ന് ഫറോറസ്റ്റ് റെയ്ഞ്ചറിന്റെ നേതൃത്വത്തിലുളള സംഘം പുലിയെ കീഴടക്കുകയായിരുന്നു.