ന്യൂഡല്‍ഹി: 2000 സിസിയില്‍ കൂടുതലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷനും വില്‍പനയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാന്‍ ഹരിത നികുതി എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്‌ട്രേഷന്‍ വിലക്ക് സുപ്രീംകോടതി റദ്ദാക്കിയത്.ഹരിത ട്രിബ്യൂണലിന്‍റെ ഈ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ടൊയോട്ട, മഹീന്ദ്ര, മെര്‍സിഡസ് തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്. 


കഴിഞ്ഞ വര്‍ഷമാണ് 2000 സിസിയില്‍ കൂടുതലുള്ള വലിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.