ചെന്നൈ: തമിഴ്നാട്ടിൽ പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശനാണ് (40) മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വച്ച് പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദിച്ചതായാണ് റിപ്പോർട്ടുകൾ. ലാത്തി ഉപയോ​ഗിച്ച് റോഡിലിട്ട് ഇയാളെ പൊലീസുകാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മർദനത്തിൽ യുവാവിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. റോഡിലിട്ട് മർദിച്ച ശേഷം പൊലീസ് വാഹനത്തിൽ കയറ്റി മൂന്നാം മുറ പ്രയോ​ഗിച്ചുവെന്നാണ് ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.


Updating...