ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു
ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനം തുടര്‍ക്കഥയവുകയാണ്. ഉന്നാവ് സംഭവം ഏല്‍പ്പിച്ച നടുക്കം വിട്ടുമാറുന്നതിനു മുന്‍പേയാണ് മറ്റൊരു സംഭവം കൂടി. പൊതുപൈപ്പിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മർദിച്ച് അവശയാക്കിയ ശേഷം കത്തിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
കാൺപുർ: ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനം തുടര്‍ക്കഥയവുകയാണ്. ഉന്നാവ് സംഭവം ഏല്‍പ്പിച്ച നടുക്കം വിട്ടുമാറുന്നതിനു മുന്‍പേയാണ് മറ്റൊരു സംഭവം കൂടി. പൊതുപൈപ്പിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മർദിച്ച് അവശയാക്കിയ ശേഷം കത്തിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
കാണ്‍പുരില്‍ ദെഹാത് ജില്ലയിലെ ബൈനഎന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബൈനയിലെ രമേഷ് ബാബു ധോരെയുടെ മകൾ നിധി ധോരെയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു പേർ ചേർന്നാണ് നിധിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കുഴൽക്കിണറിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച നിധിയെ അഞ്ചംഗ സംഘം തടയുകയായിരുന്നു. വെള്ളം എടുക്കരുതെന്നു കർശനമായി പറഞ്ഞെങ്കിലും നിധി ഇത് അവഗണിച്ചു. ഇതോടെ യുവാക്കൾ പെൺകുട്ടിയെ മർദിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ പിന്നീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞു. നിലവിളികേട്ടെത്തിയ അയൽവാസികളാണ് നിധിയെ ആശുപത്രിയിലെത്തിച്ചത്.