ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗ് സോളൻ ജില്ലയിലെ അര്‍കി മണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
ഷിംല: ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിംഗ് സോളൻ ജില്ലയിലെ അര്‍കി മണ്ഡലത്തിൽ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
കഴിഞ്ഞ രണ്ട് തവണയും ബിജെപി ജയിച്ച മണ്ഡലമാണ് അര്‍കി. ഈ മണ്ഡലം സ്വന്തം താത്പര്യം അനുസരിച്ചാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഇത് നാലാം തവണയാണ് അദ്ദേഹം മണ്ഡലം മാറുന്നത്.
വീരഭദ്രസിംഗിന്‍റെ മകൻ വിക്രമാദിത്യ ഷിംല റൂറലിൽ നിന്ന് ജനവിധി തേടും. അടുത്തമാസം ഒമ്പതിനാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ്.
പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി നിയോഗിച്ചിരുന്നു.