മലപ്പുറം: കുറ്റിപ്പുറത്ത് H1N1 ബാധിച്ച കുട്ടി മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുലാണ് മരിച്ചത്. ഗോകുലിന് പതിമൂന്ന് വയസായിരുന്നു.  കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ​ഗോകുൽ മരണപ്പെട്ടത്. ഗോകുലിന്‍റെ മരണം H1N1 മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.  മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് H1N1 ഉം സ്ഥിരീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട ട്രെയിനെത്തുന്നത് പാതിരാത്രിക്ക്; 'ഒച്ച് ഇഴയും പോലെ കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്'


നിലവിൽ സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും അതുപോലെ കൊല്ലത്ത് ഡെങ്കിപ്പനി മൂലവും ഇന്ന് രണ്ട്  മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.  പ്രതിദിനം പന്ത്രണ്ടായിരത്തിൽപരം പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.   ഇതിനിടയിൽ ഏറ്റവും കൂടുതൽ പനി കേസുകൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് മലപ്പുറത്ത് നിന്നാണ്.  


Also Read: Mahadhan Rajyog: ഈ രാശിക്കാർക്ക് അടുത്ത വർഷം വരെ ലഭിക്കും സർവ്വൈശ്വര്യങ്ങളും!


സംസ്ഥാനത്ത് വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ്  വ്യാപിക്കുന്നത്. രോ​ഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധ സഹായം തേടണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. ഇത് വായുവിലൂടെ പകരുന്നതാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍.


കുവൈത്തിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവതിയുടെ മൃതദേഹം


വാണിജ്യ കേന്ദ്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവതിയുടെ മൃതദേഹം. സംഭവം നടന്നത് സാല്‍മിയയിലാണ്.  ഒരു കാറിനുള്ളില്‍ സംശയാസ്‍പദമായ സാഹചര്യത്തില്‍ യുവതി മരിച്ചുകിടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് യൂണിറ്റില്‍ വിവരം ലഭിച്ചിരുന്നു. പിന്നാലെ പോലീസ് പട്രോള്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയക്കുകയുണ്ടായി.


മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയിൽ ദുരൂഹതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍  കൂടുതല്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ട യുവതി കുവൈത്ത് സ്വദേശിയാണെന്നും ഇവരെ മൂന്ന് ദിവസം മുമ്പ് കാണാതായതാണെന്നുമാണ് വിവരം.  ഇവരെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു.മൃതദേഹം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. മരണ കാരണവും മരണം സംഭവിച്ച സമയവും ഉള്‍പ്പെടെ ശാസ്‍ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യുവതിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.