Thiruvananthapuram : പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന്റെ 15-ാം നിയമസഭയുടെ (15 Kerala Assembly) സമ്മേളനം നാളെ ആരംഭിക്കും. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണി സർക്കാരിന് ഭരണത്തുടർച്ച ലഭിക്കുന്ന എന്ന് പ്രത്യേകതയോടെയാണ് നാളെ 15-ാം നിയമസഭ സമ്മേളനത്തിന് (Assembly Sessions) തുടക്കമിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 14 വരെയാണ് സമ്മേളനം ഉണ്ടാകുക. ജൂൺ നാലിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പുതിക്കിയ ബജറ്റ് അവതരിപ്പിക്കും. മെയ് 28ന് ഗവർണർ നയപ്രഖ്യാപനം നടത്തും. അത് കഴിഞ്ഞ അടുത്താഴ്ച നന്ദി പ്രമേയ ചർച്ച. നയപ്രഖ്യാപനത്തിന്റെ കരട് തയ്യറാക്കാൻ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ. കെ രാജൻ, കെ കൃഷ്ണൻക്കുട്ടി എ.കെ. ശശീന്ദ്രൻ എന്നിവരടങ്ങിയ ഉപസമിതിയെ നിയമിച്ചു.


ALSO READ : കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തി മന്ത്രിമാർ; നാശനഷ്ടങ്ങൾ വിലയിരുത്തി


തിരഞ്ഞെടുപ്പിൽ ജയിച്ചെത്തുന്ന 53 പുതമുഖങ്ങളാണ് നാളെ സത്യപ്രതിജ്ഞ ചൊല്ലുന്നത്. പി.ടി.എ റഹീമാണ് പ്രോട്ടേം സ്പീക്കർ. അദ്ദേഹം പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലി കൊടുക്കും. 25ന് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടക്കും. തൃത്താലയിൽ നിന്ന് ജയിച്ചെത്തിയ എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. 


ALSO READ : ഒടുവിൽ മൻമോഹൻ ബംഗ്ലാവിൽ ആൻറണി രാജു,ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി തന്നെ -മന്ത്രിമാരും അവരുടെ വീടുകളും ഇതാണ്


20 വർഷത്തിന് ശേഷം വി എസ് അച്ചുതാന്ദനും പി സി ജോർജുമില്ലാത്ത നിയമസഭ എന്ന് പ്രത്യേകതയും 15-ാം നിയമസഭയ്ക്കുണ്ട്. വി എസ് പ്രയാമായതിനാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി. പി സി ആകാട്ടെ ഇത്രയും നാളും പ്രതിനിധീകരിച്ച പൂഞ്ഞാറിൽ തോൽക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.