തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലം പൂർണമായും വിശ്വാസ യോഗ്യമല്ലെന്ന് എ കെ ബാലൻ. തെരഞ്ഞെടുപ്പിന് ശേഷം സ്ഥിതി വേറെയാകുമെന്നും 2014 ലും 2019 ലും മോദി അനുകൂല തരംഗം ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ അതില്ലെന്നും എ കെ ബാലൻ പ്രതികരിച്ചു. വർഗീയ കലാപത്തിലേക്ക് നയിക്കുന്നതായിരുന്നു മോദിയുടെ പ്രചാരണം. ഇന്ത്യാ മുന്നണിക്ക് കൂടുതൽ സീറ്റ് നൽകുന്നത് കേരളമായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ ഡി എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയമുണ്ടാകും. യു ഡി എഫിനെ സഹായിച്ചത് ഒരു ഭാഗത്ത് ജമാഅത്തെയും മറു ഭാഗത്ത് ആർഎസ്എസും ആണ്. യു ഡി എഫിനെ ജമാ അത്തും ആർഎസ്എസും സഹായിച്ചത് പ്രകടമായി കണ്ടത് വടകര പാർലമെന്റ് മണ്ഡലത്തിലാണ്. ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും. ഇടതിന്റെ വോട്ട് ബിജെപിയിലേക്ക് പോകുന്നത് പച്ച നുണയാണെന്നും എകെ ബാലൻ പറഞ്ഞു.


ALSO READ: എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമം; വയനാട്ടിൽ ഒരാൾ പിടിയിൽ


‍കോൺഗ്രസിന്റെ വോട്ടുകളാണ് പോകുന്നത്. അത് പ്രകടമായി കണ്ടത് തൃശ്ശൂരിലാണ്. തൃശൂരിൽ ബി ജെ പി ഏതെങ്കിലും രീതിയിൽ ജയിച്ചാൽ അത് കോൺഗ്രസ് സഹായിച്ചിട്ടാകം. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ ബി ജെ പി ജയിക്കുമെന്ന് തോന്നുന്നില്ല.ബിജെപിക്ക് കേരളത്തിൽ മൂന്ന് സീറ്റ് കിട്ടുമെന്ന എക്സിറ്റ് പോൾ ഫലം പച്ച നുണയാണ്. ഏറ്റവും നികൃഷ്ട്ടമായി, ന്യൂനപക്ഷങ്ങൾക്കെതിരായി പ്രവർത്തിച്ചു.


വർഗീയ കലാപത്തിലേക്ക് രാജ്യം നീങ്ങുമോ എന്ന് സംശയം ഉണ്ടായി. ഹിന്ദുത്വ ഏകീകരണത്തിന് വേണ്ടി എന്ത് വഴിയും ബജെപി സ്വീകരിച്ചു. ആത്മീയതയെ ഇതുപോലെ തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ച വേറെ കാലം മുമ്പൊന്നും ഉണ്ടായിട്ടില്ല. ബിജെപി വീണ്ടും അധികാരത്തിൽ വരും എന്ന എക്സിറ്റ് പോൾ വിശ്വസിക്കാൻ കഴിയില്ലയെന്നും എകെ ബാലൻ വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.