കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ചുവെന്ന പരാതിയിൽ സുരേഷ് ഗോപിക്ക് ഇനി പോലീസിൻറെ നോട്ടീസ് അയക്കില്ല. താരത്തിനെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തിയത്. 354 എ (ലൈംഗികാതിക്രമം) ആയിരുന്നു കേസിൽ താരത്തിനെതിരെ ചുമത്തിയ കുറ്റം. എന്നാൽ ഇത് കണ്ടെത്താൻ പോലീസിന് പ്രഥമദൃഷ്ട്യാ പറ്റിയില്ല. അത് കൊണ്ടാണ് കേസിൽ തുടർ നടപടികൾ വേണ്ടെന്ന നിലപാടിൽ പോലീസ് എത്തിയത്. കേസിൽ ബുധനാഴ്ച പോലീസ് കുറ്റപത്രം സമർപ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോൾ ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് നിർദ്ദേശമുണ്ട്. രണ്ടു മണിക്കൂറിലേറെ നേരം സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. കേസിൽ തെളിവായ ദൃശ്യങ്ങള്‍ പരിശോധിച്ചതതിലൂടെയാണ് ഇത്തരത്തിൽ ലൈംഗീകാതിക്രമ കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ലെന്ന് വ്യക്തമായത്.


ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി.


സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചെങ്കിലും ഇത് സുരേഷ് ഗോപിയുടെ വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തക നിയമ നടപടിയുമായി മുന്നോട്ട് പോയി. തുടര്‍ന്ന് ഒക്ടോബര്‍ 28 ന് രാവിലെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.