കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 'മാഡ'ത്തിനായി വീണ്ടും അന്വേഷണം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഒരു സ്ത്രീയാണ് കേസിൽ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടൻ ദിലീപ് പറയുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'സത്യത്തിൽ ഞാൻ ശിക്ഷ അനുഭവിക്കേണ്ടതല്ല', എന്നും 'ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്. അവരെ രക്ഷിച്ച് കൊണ്ടുപോയി. ഞാൻ ശിക്ഷിക്കപ്പെട്ടു' എന്നും പറയുന്നത് കേട്ടതായാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ദിലീപ് സുഹ‍ൃത്ത് ബൈജുവിനോട് ഇക്കാര്യം പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ.


ALSO READ: Actress Attack Case : നടിയെ ആക്രമിച്ച കേസ്: ദിലീപിനെ സഹായിച്ച വിഐപി മെഹബൂബാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്രകുമാർ


ഈ സംഭാഷണം ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്യുകയും ചെയ്തു. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപ് വെളിപ്പെടുത്തിയിരുന്നു. കേസിൽ മാഡത്തിന് വലിയ പങ്കില്ലെന്ന് പിന്നീട് വ്യക്തമാക്കി.


പിന്നീട് ഇത് സംബന്ധിച്ച ചർച്ചകളും അന്വേഷണവും നിലച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് പറയപ്പെടുന്ന വിഐപിക്കായും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.