കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ  രാജിവെച്ചു.  ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് (Home Ministry) അയച്ചതായും കെ സുരേശൻ പറഞ്ഞു.  എന്താണ് രാജിക്ക് പിന്നിലെ കാര്യമെന്ന് വ്യക്തമല്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: പൊലീസ് നിയമ ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറി 


വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ (Special rosecutor) ഇന്ന് ഹാജരാകാത്തത്.   ഇതേ തുടർന്ന് കേസ് 26 ന് പരിഗണിക്കും.  


കേസിൽ വിചാരണ കോടതി (Trail Court) മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിചാരണ കോടതി മാറ്റാൻ മതിയായ കാരണങ്ങൾ ഇല്ലെന്നു പറഞ്ഞ ഹൈക്കോടതി ഹർജികൾ തള്ളുകയായിരുന്നു.  ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തലാണ്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)