കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പരാമർശം നടത്തി ഹൈക്കോടതി. നടിക്ക് നേരെയുണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി പറഞ്ഞു. അത് മൊഴിയിൽ നിന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുവെന്നാണ് കോടതി പറഞ്ഞത്. പൾസർ സുനിയുടെ ജാമ്യ ഹർജിയിൽ നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമാണ് കോടതിയുടെ പരാമർശം. അതേസമയം സുനിയുടെ ജാമ്യ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടിയെ ആക്രമിച്ച കേസിൽ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് പൾസർ സുനി കോടതിയിൽ വാദിച്ചു. ആറ് വർഷമായി ജാമ്യം ലഭിക്കാതെ ജയിലിലാണ്. കൂട്ടുപ്രതികൾക്ക് എല്ലാം ജാമ്യം ലഭിച്ചുവെന്നാണ് സുനിയുടെ വാദം .ഈ കാര്യത്തിൽ നടിയുടെ മൊഴി സമർപ്പിക്കാൻ കീഴ്ക്കോടതിയോട് നിർദേശിച്ചിരുന്നു. തുടർന്ന് മുദ്രവെച്ച കവറിൽ നടിയുടെ മൊഴിപ്പകർപ്പ് നൽകുകയായിരുന്നു. വിചാരണ നീട്ടണമെന്ന വിചാരണ കോടതിയുടെ അപേക്ഷ സുപ്രീംകോടതിയുടെ പരി​ഗണനയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് പൾസർ സുനി ജാമ്യ ഹർജി നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.