പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ എഡിഎം ഇന്ന് റിപ്പോർട്ട് നൽകും. ജില്ലാ കളക്ടർക്കാണ് അന്വേഷണ ചുമതല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയുണ്ടാകുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. സംഭവത്തിൽ ലാൻഡ് റവന്യൂ കമ്മീഷണറുമായി റവന്യൂ മന്ത്രി കെ. രാജൻ ബന്ധപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത് മൂന്നാറിൽ വിനോദ യാത്ര നടത്തിയതാണ് വിവാദമായത്. 61പേരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിൽ ഉണ്ടായിരുന്നത്. അവധി എടുത്ത് ജീവനക്കാർ വിനോദ യാത്രക്ക് പോയതോടെ താലൂക്ക് ഓഫീസിൽ എത്തിയവർ പലരും നിരാശരായി മടങ്ങി. പലർക്കും പല രേഖകളും ഇന്ന് തന്നെ വേണ്ടിയവർ ആയിരുന്നു.


ALSO READ: Governor: അനുവദിച്ചിരുന്ന തുക തീർന്നു; ഗവർണ്ണറുടെ വിമനയാത്രയ്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ ഉത്തരവ്


തഹസിൽദാർ ഉൾപ്പെടെ വിനോദ യാത്രക്ക് പോയപ്പോൾ 19 പേർ മാത്രമാണ് ലീവ് അപേക്ഷ നൽകിയിരുന്നത്. 21 പേര് അവധി അപേക്ഷയും നൽകിയിരുന്നില്ല. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം എംഎൽഎ ഇന്ന് ഒരു മീറ്റിംഗ് വിളിച്ചിരുന്നു. എന്നാൽ മറ്റൊരു ഔദ്യോഗിക പരിപാടിയുണ്ട്, മീറ്റിംഗ് മാറ്റിവയ്ക്കണമെന്ന് തഹസിൽദാർ എംഎൽഎയെ അറിയിച്ചിരുന്നു.


മാധ്യമങ്ങളിലൂടെ കൂട്ട അവധിയും വിനോദ യാത്രയും വാർത്തയായതോടെ സ്ഥലം എംഎൽഎ ജനീഷ് കുമാർ താലൂക്ക് ഓഫീസിൽ എത്തി. വികലാംഗർ ഉൾപ്പെടെ നിരവധിയാളുകൾ വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ഓഫീസിൽ ഉണ്ടായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ എത്തി ബാക്കിയുള്ളവർക്കും അവധി രേഖപ്പെടുത്തി. എംഎൽഎ റവന്യൂ മന്ത്രിയെ വിവരം അറിയിച്ചതിനെ തുടർന്നാണ് എഡിഎമ്മിനോട് റിപ്പോർട്ട് തേടിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂട്ട അവധിയിൽ നടപടി ഉണ്ടായേക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.