തിരുവനന്തപുരം: ദത്ത് വിവാദത്തിൽ എല്ലാവരുടെയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. ആദ്യം കുഞ്ഞിൻറെ സാമ്പിളാണ് പരിശോധിച്ചത്. പിന്നീട് അനുപമയുടെയും അജിത്തിൻറെയും സാമ്പിളും ശേഖരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വേഗത്തിൽ തന്നെ ഡി.എൻ.എ പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കുഞ്ഞിൻറെ മാതൃത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിക്കും. പോസിറ്റീവാണെങ്കിൽ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറും. കുഞ്ഞിനെ കാണണം എന്നുള്ള അനുപമയുടെ നിലപാട് പരിഗണിക്കും എന്ന് ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ : Anupama Child Adoption Controversy : ദത്ത് വിവാദത്തിൽ കുഞ്ഞിനെ അഞ്ച് ദിവസങ്ങൾക്കുള്ളിൽ തിരികെ എത്തിക്കണമെന്ന് സിഡബ്ള്യുസി ഉത്തരവിട്ടു


ഇന്നലെ വൈകീട്ടോടെയാണ് ആന്ധ്രയിൽ നിന്നും കുഞ്ഞിനെ തിരികെ തിരുവനന്തപുരത്ത് എത്തിച്ചത്. പിന്നീട് നിർമ്മലാ ശിശു ഭവനിൽ എത്തിക്കുകയായിരുന്നു. അതേസമയം കുഞ്ഞിനെ കാണണമെന്ന അനുപമയുടെ ആവശ്യം വനിത ശിശുക്ഷേമ വകുപ്പ് നിരസിച്ചിരുന്നു. 


ശിശുക്ഷേമ സമതിക്ക് എതിരെ അടക്കം ദത്ത് വിവാദത്തിൽ ആരോപണം ഉയർന്നിരുന്നു. സമിതി നടപടികളിൽ പാലിക്കേണ്ടുന്ന നപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. തുടർന്നാണ് കുഞ്ഞിനെ തിരികെ നാട്ടിലെത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.