Thiruvananthapuram: കുഞ്ഞിനെ അമ്മ അറിയാതെ ​ദത്ത് നൽകിയ (Child Adoption Controversy) സംഭവത്തിൽ അനുപമയുടെ (Anupama) അമ്മയടക്കം അഞ്ച് പ്രതികൾക്ക് മുൻകൂർ ജാമ്യം (Anticipatory Bail). തിരുവനന്തപരും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് (Court) ജാമ്യം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റ് അനിവാര്യമെങ്കിൽ ഉടൻ ജാമ്യം അനുവദിക്കണമെന്ന് കോടതി അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണം. പ്രതികൾക്ക് ക്രമിനൽ പശ്ചാത്തലമില്ലെന്നും കോടതി വ്യക്തമാക്കി. 


Also Read: Anupama's Baby Missing Case : അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന കേസിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷയിലെ വിധി നവംബർ 2 ന്


കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖയുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ അന്വേഷണം തുടരുകയാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനാണ് ഏല്‍പിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം.


Also Read: Anupama Baby Missing| അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് നടപടികൾ സ്റ്റേ ചെയ്തു


മുൻകൂർ‌ ജാമ്യാപേക്ഷയിൽ (Anticipatory Bail) ഒക്ടോബർ 28ന് വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയുന്നതിനായി നവംബർ 2ലേക്ക് മാറ്റുകയായിരുന്നു. അനുപമ നൽകിയ സത്യവാങ്മൂലത്തിലും (Affidavit) അനുപമയുടെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതായി പറയുന്നില്ലെന്നും പ്രതികൾക്ക് വേണ്ടി വക്കീൽ കോടതിയിൽ പറഞ്ഞു. എന്നാൽ പ്രതികൾക്ക് ജാമ്യം  കൊടുക്കരുതെന്ന് Prosecution കോടതിയിൽ ആവശ്യപ്പെട്ടു. മാത്രമല്ല 'അമ്മ ഇപ്പോഴും കുട്ടിയെ അന്വേഷിച്ച് നടക്കുകയാണെന്നുള്ളതും പരിഗണിക്കണമെന്ന് പ്രോസിക്യുഷൻ കോടതിയിൽ (Court) ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.