കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിന്‍റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണി ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരായത്  നാടകീയമായിട്ടായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു 10.45 ഓടെ അപ്പുണ്ണിയുമായി രൂപസാദൃശ്യമുള്ള ഒരാള്‍ പോലീസ് ക്ലബിന്‍റെ പ്രധാന കവാടത്തില്‍ കാറില്‍ വന്നിറങ്ങി. മാധ്യമപ്രവര്‍ത്തകര്‍ അപ്പുണ്ണിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ, എന്ന് മറുപടി പറയുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നാല്‍ അതേസമയം തന്നെ യഥാര്‍ഥ അപ്പുണ്ണി മറ്റൊരു കാറില്‍ പോലീസ് ക്ലബിന് മുന്നിലിറങ്ങുകയായിരുന്നു.


അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.  അതിനെ തുടർന്നാണ് അപ്പുണ്ണി പൊലീസിനു മുന്നിൽ ഹാജരായത്.  അപ്പുണ്ണി ഹാജരായത് കേസില്‍ നിര്‍ണായക വഴിത്തിരിവാകുമെന്നാണ് പോലീസ്‌ കരുതുന്നത്. ദിലീപിന്‍റെ മന:സാക്ഷി സൂക്ഷിപ്പുകാരനെന്ന്‍ അറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെക്കുറിച് നിര്‍ണായകവിവരങ്ങള്‍ അറിയാമെന്നാണ് പോലീസ്‌ നിഗമനം.