Kochi : സ്വപ്‍ന സുരേഷിന് ജോലി നൽകിയ എച്ച്ആർഡിഎസ് (HRDS) എന്ന എൻജിഒയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. അതെ സമയം ഈ പറയുന്ന സ്ഥാപനവുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു. സിപിഎമ്മിന്റെ  നിലവിലെ ഉന്നതനായ നേതാവായ ഒരു മുൻ എസ്എഫ്ഐകാരനാണ് സ്വപ്നയെ ജോലി ലഭിക്കാൻ സഹായിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് സ്വപ്‍ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചത്. എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍  പോസ്റ്റിലേക്കാണ് സ്വപ്‍ന സുരേഷിന് നിയമനം ലഭിച്ചത്. ഈ സ്ഥാപനത്തിന്റെ ചെയർമാൻ നിലവിലെ ബിജെപി നേതാവും മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്‌ണകുമാറാണ്. ഇതിനെ തുടർന്ന് സ്വപ്നയ്ക്ക് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയത്.


ALSO READ: Swapna Suresh : സ്വപ്‍ന സുരേഷ് പുതിയ ജോലിയുമായി ഇനി അട്ടപ്പാടിയിലേക്ക്


അതേസമയം സ്വപ്‍നയുടെ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപനത്തിന്റെ ചെയർമാനായ കൃഷ്ണൻകുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ സ്വപനയുടെ നിയമനത്തിൽ നിയമസാധുതയില്ലെന്നും എസ് കൃഷണ കുമാർ പറഞ്ഞു. അതേസമയം സ്വപ്നയ്ക്ക് ജോലി നൽകിയതിൽ പുനര്വിചിന്തനമില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പറഞ്ഞു.


ALSO READ: Swapna Suresh vs Sivasankar | ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങൾ നൽകിട്ടുണ്ട് : സ്വപ്ന സുരേഷ്


സ്ഥാപനത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ നൽകുന്ന വിവരം അനുസരിച്ച് നിലവിൽ എസ് കൃഷ്ണൻ കുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. അഞ്ച് വര്ഷം മുമ്പ് എസ് കൃഷ്‌ണകുമാറിനെ സ്ഥാപനത്തിന്റെ പ്രസിഡന്റായി നിയമിച്ചിരുന്നു. എന്നാൽ ഓർമ്മക്കുറവും, ആരോഗ്യ പ്രശ്‍നങ്ങളും പണം തട്ടിപ്പ് നടത്തിയെന്ന് ആരോപണങ്ങളും ഉയർന്നതോടെ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും ബിജു കൃഷ്ണൻ പറഞ്ഞു.


ALSO READ: നിയമനം നേടിത്തന്നത് ശിവശങ്കർ, രാജിവച്ചതും ശിവശങ്കർ പറഞ്ഞിട്ടെന്ന് സ്വപ്ന സുരേഷ്


ആദിവാസികൾക്ക് വീട്ടനിർമ്മിക്കാനും മറ്റും ഊന്നൽ നൽകുന്ന സംഘടനയാണ് ഇത്. ഇതിനായി വിദേശത്ത് നിന്ന് ഫണ്ടുകൾ എത്തുക്കുന്നതാണ് ജോലിയുടെ പ്രധാന ഭാഗമെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി ആണ് പ്രധാനമായും ബന്ധപ്പെടേണ്ടി വരികയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


സ്വർണ്ണക്കടത്ത് കേസിൽ പ്രതി ചേർക്കപെട്ടതിനെ തുടർന്ന് തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് സ്വപ്‍ന ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.  ഇപ്പോൾ നിരവധി കമ്പനികളിൽ നിന്നും തനിക്ക് ഓഫറുകൾ വന്നുവെന്ന് സ്വപ്‍ന റിപ്പബ്ലിക് ടിവിയോട് പറഞ്ഞു. എന്നാൽ തനിക് കൂടുതൽ ശോഭിക്കാൻ കഴിയുക എച്ച്ആര്‍ഡിഎസ് നൽകിയ ഓഫറിലാണെന്ന് തോന്നിയത് കൊണ്ടാണ് ഈ ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചതെന്നും സ്വപ്‍ന സുരേഷ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക