തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. നാല് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. നാലുപേരും നീന്തി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. കടലിൽ നിന്നും കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ‌‌‌ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളം തലകീഴായി മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എങ്കിലും, പ്രാഥമിക ചികിത്സയുടെ ഭാഗമായി ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത് തുടർക്കഥയാകുകയാണ്. അ‍ഞ്ച് ദിവസം മുൻപ് 16 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. മുതലപ്പൊഴിയിൽ പാറയും മണലും നീക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.


22 മീറ്റർ ദൂരമുള്ള ക്രെയിൻ ഉപയോഗിച്ച് കല്ലുകൾ നീക്കുന്ന ജോലിയാണ് നടക്കുന്നത്. പൊഴിക്ക് സമീപമുള്ള കല്ല് മാറ്റിയ ശേഷം വലിയ ക്രെയിൻ എത്തിച്ച് കടലിലേക്ക് ഇറങ്ങി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യുമെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഡ്രഡ്ജർ എത്തിച്ച് മണൽ പൂർണമായും മാറ്റി പൊഴിക്ക് ആഴം കൂട്ടുന്ന പ്രവൃത്തികളും ആരംഭിക്കും.


ALSO READ: Muthalapozhi: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി


വളരെ വേഗം നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രിസഭ ഉപസമിതി ഉറപ്പ് കൊടുത്തിട്ടും ജോലി നീണ്ടു പോകുന്നതിൽ മത്സ്യത്തൊഴിലാളികൾ അതൃപ്തി അറിയിച്ചു. പണി പെട്ടന്ന് പൂർത്തിയാക്കിയില്ലെങ്കിൽ പ്രതിഷേധം നടത്തുമെന്നും തൊഴിലാളികൾ മുന്നറിയിപ്പ് നൽകുന്നു. മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.


ജാ​ഗ്രത മുന്നറിയിപ്പുകളുള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെ കടലിലേക്ക് പോകുന്നത് പൂർണമായും വിലക്കണമെന്ന് അധികൃതർ നിർദേശിച്ചു. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ ഇത് അവഗണിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.