ബ്രിട്ടനില്‍ മലയാളി നഴ്സിനെയും കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പൊലീസ് പറഞ്ഞിരുന്നു. അതിന് പിന്നാലെ മകളെ ഭർത്താവ് സാജു അതിക്രൂരമായി  മർദ്ദിച്ചിരുന്നുവെന്ന് ആരോപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട അഞ്ജുവിന്റെ മാതാപിതാക്കൾ. മകളെ പലപ്പോഴും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചിരുന്നുവെന്നാണ് അഞ്ജുവിന്റെ 'അമ്മ പറയുന്നത്. ഇതിനോടൊപ്പം ഇവരുടെ മൂത്ത മകനെയും റൂമിൽ പൂട്ടിയിട്ടിരുന്നുവെന്നും അഞ്ജുവിന്റെ 'അമ്മ ആരോപിച്ചു. പലപ്പോഴും മുഴുവൻ വിവരങ്ങളും മകൾ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നാണ് അഞ്ജുവിന്റെ അച്ഛൻ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയാണ് കൊല്ലപ്പെട്ട അഞ്ചു. അഞ്ജുവിനെ ഭർത്താവ് സാജു കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ്  റിപ്പോര്‍ട്ടിൽ പറയുന്നത്.  അഞ്ജു(40), മക്കളായ ജാന്‍വി (4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്.  കുഞ്ഞുങ്ങളുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. ബ്രിട്ടനില്‍ കെറ്ററിംഗില്‍ കഴിഞ്ഞ ദിവസമാണ് മൂവരും കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ കൊമ്പൻപാറ സ്വദേശി ചെലേവാലന്‍ സാജു(52) വിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 


ALSO READ: Murder: ബ്രിട്ടനില്‍ മലയാളി നഴ്സും 2 കുട്ടികളും മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്


സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.  ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ഷയര്‍കെറ്ററിംഗിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ജുവിനോടൊപ്പം രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. ഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അഞ്ജു മരിച്ച നിലയിലായിരുന്നു. തൊട്ടടുത്ത് ചോരയില്‍ കുളിച്ച്‌ കിടന്ന മക്കള്‍ക്ക് അപ്പോഴും ജീവനുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. യുകെയില്‍ സര്‍ക്കാര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു അഞ്ജു. സാജുവിന് ഹോട്ടലില്‍ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്. ഒരു വര്‍ഷം മുമ്ബാണ് ഇവര്‍ യുകെയില്‍ എത്തിയത്.  സംഭവത്തിന് ശേഷം ഒളിവില്‍ പോയ സാജുവിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


അഞ്ജുവിന്റെ ഭര്‍ത്താവ് സാജു ജോലിയില്ലാത്ത വിഷമത്തിലായിരുന്നുവെന്നും ചെറിയ കാര്യത്തിന് പോലും ദേഷ്യപ്പെടുന്ന പ്രകൃതക്കാരനായിരുന്നെന്നും കഴിഞ്ഞ ദിവസം അഞ്ജുവിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു.   മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. മകള്‍ ഏറെ നാളായി വിഷാദത്തിലായിരുന്നു. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു. എന്നാല്‍ ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അഞ്ജുവിന്റെ പിതാവ് അശോകന്‍ മുമ്പ് പറഞ്ഞിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.