കൽപ്പറ്റ: മേപ്പാടി ചുണ്ടേൽ റോഡിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേ‍ർക്ക് പരിക്ക്. കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവ‍ർക്കാണ് പരിക്കേറ്റിരിക്കുന്നത്. അപകടം ഉണ്ടായത് മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ബസിൽ ചെന്നിടിച്ചാണ്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം


സംഭവം നടന്നത് ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു. മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ ചെന്നിടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും ഗുരുതരമായ പരിക്കില്ലയെന്നാണ് വിവരം.  ഒരു ബസ് യാത്രക്കാരിക്ക് കാലില്‍ മുറിവേറ്റിട്ടുണ്ട്. ഇവരെ അരപ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റ മറ്റു യാത്രക്കാരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ്  പ്രവേശിപ്പിച്ചിരിക്കുന്നത്. 


ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം


ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.  തിങ്കളാഴ്ച പുലർച്ചെ കാർ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടക്കമുണ്ടായത്.  സംഭവത്തിൽ മൂന്ന് പേർ മരിച്ചതിന് പുറമെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.  പരിക്കേറ്റവരെ ഉടൻതന്നെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 


Also Read: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്! 


അപകടം നടന്നത് മഥുര-ബറേലി റോഡിൽ മുർസാനിലെ ഹത്രാസിലാണ് . ബങ്കെ ബിഹാരി ക്ഷേത്രം ദർശനം കഴിഞ്ഞ് വൃന്ദാവനിൽ നിന്ന് മടങ്ങുകയായിരുന്ന ആറു പേർ അടങ്ങുന്ന സംഘം സഞ്ചാരിച്ച ബൊലേറോ കാർ മുർസാനിൽ ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  അപകടത്തിൽ ഹർഷ് ചൗധരി, ദീപക്, കൃഷ്ണ എന്നിവരാണ് മരിച്ചത്.  കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടം ഉണ്ടായത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.