കൊല്ലം: ചരക്ക് നീക്കത്തിനൊപ്പം വിനോദ സഞ്ചാരത്തിൻറെ നവീന സാധ്യതകളും തുറന്നിട്ട് കൊല്ലം തുറമുഖം. സംവിധാനങ്ങൾ കൂടുതല്‍ സജീവമാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. വികസനപദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരായ കെ.എന്‍ ബാലഗോപാലും ജെ. ചിഞ്ചുറാണിയും കഴിഞ്ഞ ദിവസം തുറമുഖം സന്ദർശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തര്‍ദേശീയ കപ്പല്‍ ഗതാഗതത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളടക്കം ക്രമീകരിച്ചാകും കൊല്ലം തുറമുഖത്തിൻറെ വികസനം യാഥർത്ഥ്യമാക്കുക.  കൂടാതെ
ആഭ്യന്തര യാത്രികര്‍ക്കുള്ള ഗതാഗതസൗകര്യങ്ങളും സുഗമമാക്കും.വികസനത്തിൻറെ ഭാഗമായി ആറ് എമിഗ്രേഷന്‍ കൗണ്ടറുകളുടെ നിര്‍മാണം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കും.


ഗതാഗതം തടസ്സമില്ലാതെ തുടരാൻ വേണ്ട രീതിയിൽ ആഴം കൂട്ടും കൂടാതെ വാര്‍ഫുകളുടെ നവീകരണവും ലക്ഷ്യമിടുന്നു.കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്ക്കാവശ്യമായ സംവിധാനങ്ങളുടെ പൂര്‍ത്തീകരണമാണ് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുന്നതെന്നും ഇതിനായി കേരളസര്‍ക്കാരിന്റ് പൂര്‍ണ പിന്തുണ ലഭ്യമാക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മന്ത്രിമാർക്ക് പുറമെ എം. മുകേഷ് എം. എല്‍. എ. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.