തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.


COMMERCIAL BREAK
SCROLL TO CONTINUE READING

രക്താർബുദ ചികിത്സ തേടിയ ഒൻപതു വയസുകാരിക്ക് എച്ച്ഐവി ബാധയുളള രക്തം നൽകിയെന്ന ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത്.


സമാന രീതിയില്‍ മറ്റൊരാരോപണവും അടുത്തിടെ ഉയര്‍ന്നിരുന്നു.


കുട്ടിക്ക് രക്തം ദാനം ചെയ്തവരില്‍ ഒരാള്‍ക്ക് എച്ച്ഐവി ബാധിച്ചിരുന്നതായി എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി കണ്ടെത്തിയിരുന്നു. വിന്‍ഡോ പീരിയഡില്‍ രക്തം നല്‍കിയതിനാലാണ് എച്ച്ഐവി തിരിച്ചറിയാതിരുന്നത്. രക്തം പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.