കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലിയര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ചെത്തി. കൊച്ചിയിലെ സ്വകാര്യാശുപത്രി വളപ്പില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി കാനത്തിന് ആദരമര്‍പ്പിച്ചത്.  കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരളസദസിന്റെ വേദിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടതുപക്ഷ ഐക്യത്തിന്‍റെ ശക്തി സ്തംഭമാണ് കാനം രാജേന്ദ്രനെന്ന്അനുശോചനസന്ദേശത്തില്‍ നേരത്തെ  മുഖ്യമന്ത്രി പറഞ്ഞിരുന്നു. സമാനതകളില്ലാത്ത സംഭവാനകള്‍ നല്‍കിയ നിസ്വാര്‍ഥനായ ജനനേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും മനസിനോട് വളരെ ചേര്‍ന്നു നിന്ന സുഹൃത്തും സഖാവുമായിരുന്നു കാനമെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. 


ALSO READ: കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച്ച; നാളെ തിരുവനന്തപുരത്ത് പൊതുദർശനം


അതേസമയം കാനം രാജേന്ദ്രന്റെ സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക്. വാഴൂരിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്റർ മാർഗം മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചശേഷം പി എസ് സ്മാരകത്തിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ ഉച്ചയ്ക്ക് 2 മണിവരെയാണ് പൊതുദർശനം.


ശേഷം റോഡ് മാർഗം കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കാനത്തിന്റെ മൃതദേഹം കൊണ്ടുപോകും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാനം അന്തരിച്ചത്. പ്രമേഹത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത ഹൃദ്രോഗം രോഗാവസ്ഥ വഷളാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.